വിവാഹവാർഷിക ദിനത്തിൽ വോട്ടു ചെയ്ത് ചെന്നിത്തലയും കുടുംബവും
text_fieldsചെന്നിത്തല: അനിത രമേശിെൻറ ഒപ്പം കൂടിയിട്ട് വർഷം 33 ആകുന്നു. രാഷ്ട്രീയത്തിെൻറയും അ ധികാരത്തിെൻറയും ഉയർച്ച താഴ്ചകൾ കണ്ട 33 വർഷങ്ങൾ. വിവാഹ വാർഷിക ദിനത്തിൽ തന്നെ ലോ ക്സഭ തെരഞ്ഞെടുപ്പിൽ സമ്മതിദാനം നിർവഹിക്കാൻ കഴിഞ്ഞതിെൻറ ചാരിതാർഥ്യത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഭാര്യ അനിതയും.
പതിവുപോലെ ഭാര്യക്കും മക്കൾക്കും ഒപ്പം എത്തിയാണ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ അനിത, മക്കളായ ഡോ. രോഹിത്, രമിത്ത് എന്നിവർക്കൊപ്പം രാവിലെ 8.20ന് മാവേലിക്കര ചെന്നിത്തല തൃപ്പെരുന്തുറ ഗവ. യു.പി സ്കൂളിലെ 152ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത്. ചെന്നിത്തല പഠിച്ച സ്കൂളാണിത്. ജനഹിതവും ജനവികാരവും വിശ്വാസികളുടെ താൽപര്യവും പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പ് ഒരിക്കലും അട്ടിമറിക്കാൻ കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞു.
രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയതോടെ ഉണ്ടായ തരംഗം ആഞ്ഞടിക്കുമെന്നും യു.ഡി.എഫ് 20ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.