Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർക്ക് ദാനം: ആരോപണം...

മാർക്ക് ദാനം: ആരോപണം ശരിയെന്ന് രാജൻ ഗുരുക്കളും പറയുന്നു -ചെന്നിത്തല

text_fields
bookmark_border
മാർക്ക് ദാനം: ആരോപണം ശരിയെന്ന് രാജൻ ഗുരുക്കളും പറയുന്നു -ചെന്നിത്തല
cancel

തിരുവനന്തപുരം: മാർക്ക്ദാന വിഷയത്തിൽ മന്ത്രി ജലീലിനെതിരായ ആരോപണങ്ങൾ ആവർത്തിച്ചും നിലപാട് കടുപ്പിച്ചും പ ്രതിപക്ഷം. ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീലിനെ മാറ്റിനിർത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേ താവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉന്നയിച്ച ഒറ ്റ ആരോപണത്തിനും മറുപടി പറയാൻ മന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, അദ്ദേഹം അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ സമിതിയുടെ വൈസ് ചെയർമാനും ഇടത് സഹയാത്രികനുമായ ഡോ. രാജൻ ഗുരുക്കൾ പോലും ആരോപണങ്ങൾ ശരിവെച്ചിരിക്കുകയാണ്. സ്വന്തം വൈസ് ചെയർമാൻപോലും തള്ളിക്കളഞ്ഞ സാഹചര്യത്തിൽ മന്ത്രിക്ക് എങ്ങനെ തുടരാനാകും. സർവകലാശാല ചട്ടങ്ങൾ ലംഘിച്ച മന്ത്രി ജലീലിനെതിരെ നടപടി ആവശ്യെപ്പട്ട് ഗവർണർക്ക് വീണ്ടും കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

മാർക്ക്ദാനം ഉൾപ്പെടെ മന്ത്രി ജലീലിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച പ്രതിപക്ഷ നേതാവ്, യോഗ്യതയില്ലാത്ത വിദ്യാർഥിക്ക് പ്രവേശനം നൽകാൻ മന്ത്രി ഇടപെട്ടുവെന്ന പുതിയ ആക്ഷേപവും ഉന്നയിച്ചു. മതിയായ യോഗ്യത മാർക്ക് ഇല്ലാത്ത വിദ്യാർഥിക്ക് പാലക്കാട് വിക്ടോറിയ കോളജിൽ മന്ത്രി ഇടപെട്ടു ബിരുദാനന്തരബിരുദ പഠനത്തിന് പ്രവേശനം നൽകി. സ്പോർട്സ് േക്വാട്ട പ്രവേശനത്തിന് വിദ്യാർഥി ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ സർവകലാശാലയുടെ മാനദണ്ഡത്തിന് അനുസരിച്ചുള്ളവയുമായിരുന്നില്ല. എന്നിട്ടും പ്രവേശനം റെഗുലറൈസ് ചെയ്യാൻ അദാലത്തിനുശേഷം നടന്ന അക്കാദമിക് കൗൺസിലിൽ മന്ത്രിയുടെ താൽപര്യപ്രകാരം തീരുമാനിക്കുകയായിരുന്നു.

2012ൽ കാലിക്കറ്റ് സർവകലാശാല 20 മാർക്ക് മോഡറേഷൻ നൽകിയതും ഇേപ്പാഴത്തെ മാർക്ക്ദാനവും തമ്മിൽ ഒരു താരതമ്യവുമില്ല. പ്രിൻസിപ്പൽമാർ നൽകിയ കത്തിനെതുടർന്ന് മുഴുവൻ നടപടിക്രമങ്ങളും പാലിച്ചാണ് 2004 സ്കീം വിദ്യാർഥികൾക്ക് അന്ന് മോഡറേഷൻ നൽകിയത്. ഇപ്പോഴത്തെ മാർക്ക് കുംഭകോണവുമായി ഇതിന് ഒരു സാമ്യവുമില്ല. എം.ജി സർവകലാശാല മുൻകൈയെടുത്ത് സംഘടിപ്പിച്ച അദാലത്തിെൻറ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടി പോയത്. ഇൗ അദാലത്തിൽ ഫയലുകളിൽ തീർപ്പുകൽപ്പിക്കലാണ് അന്ന് നടന്നത്, മാർക്ക്ദാനമായിരുന്നില്ല. സിവിൽസർവിസ് പരീക്ഷയെപ്പറ്റി പ്രാഥമിക വിവരമെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ തെൻറ മകനെതിരെ മന്ത്രി ജലീൽ ആക്ഷേപം പറയുമായിരുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newskt jaleelmalayalam newsuniversity mark donation controversy
News Summary - ramesh chennithala against kt jaleel-kerala news
Next Story