Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാളെയുടെ യുദ്ധം...

നാളെയുടെ യുദ്ധം വിവരസാങ്കേതിക വിദ്യയുടെ തലത്തിൽ –രാഷ്ട്രപതി

text_fields
bookmark_border
നാളെയുടെ യുദ്ധം വിവരസാങ്കേതിക വിദ്യയുടെ തലത്തിൽ –രാഷ്ട്രപതി
cancel

ഏഴിമല (കണ്ണൂർ): ഡിജിറ്റൽ യുഗത്തിൽ നാളെയുടെ യുദ്ധം എന്നത് വിവര സാങ്കേതികവിദ്യയു ടെ തലത്തിലുള്ള പോരാട്ടം കൂടിയായിരിക്കുമെന്നും ആ രംഗത്ത് മുന്നേറാൻ നമ്മുെട കാഡറ് റുകൾക്ക് സാധിക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സൈനിക യൂനിറ്റുകൾക്കുള് ള പരമോന്നത ബഹുമതി ‘പ്രസിഡൻറ്സ് കളർ’ പുരസ്കാരം ഏഴിമല നാവിക അക്കാദമിക്ക് സ മ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പരമ്പരാഗതവും സമാനതകളില്ലാത്തതുമായ ഭീഷണികളാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. പോരാട്ടങ്ങളും പ്രകൃതിക്ഷോഭങ്ങളും ക്രമസമാധാന പ്രശ്നങ്ങളുമുണ്ടാകുേമ്പാൾ സൈന്യത്തിനുമേൽ വലിയ പ്രതീക്ഷകളാണ് രാജ്യത്തിനുള്ളത്. ഏഴിമല നാവിക അക്കാദമിയുടെ പ്രസിഡൻറ്സ് കളർ പുരസ്കാരലബ്ധി ഇവിടെനിന്ന് പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്ന നാവിക ഓഫിസർമാർക്ക് ധീരമായ സമർപ്പണത്തിനുള്ള പ്രചോദനമായി മാറണമെന്നും രാഷ്ട്രപതി തുടർന്നു.

വിദേശത്തുനിന്നുള്ള കാഡറ്റുകൾക്കടക്കം പരിശീലനം നൽകുന്ന പ്രവർത്തനമികവാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലനകേന്ദ്രമായ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിക്ക് ‘പ്രസിഡൻറ്സ് കളർ’ പുരസ്കാരം നേടിക്കൊടുത്തത്. വിശേഷദിവസങ്ങളിൽ നടക്കുന്ന പരേഡിൽ ‘പ്രസിഡൻറ്സ് കളർ’ പതാക ഉപയോഗിക്കും. 1969ൽ കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയ അക്കാദമി 2009 മുതലാണ് ഏഴിമലയിേലക്ക് മാറ്റിയത്.

‘പ്രസിഡൻറ്സ് കളർ’ പുരസ്കാരം (പട്ടിൽ തുന്നിയ പ്രത്യേക പതാക) അക്കാദമി കാഡറ്റ് ക്യാപ്റ്റൻ സുശീൽ സിങ് ഏറ്റുവാങ്ങി. ചടങ്ങിെൻറ ഓർമക്കായി പ്രത്യേക തപാൽ കവറും രാഷ്ട്രപതി പ്രകാശനം ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഉയർന്ന നാവികോദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന സർക്കാറിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആരും എത്തിയില്ല. രാഷ്ട്രപതി ബുധനാഴ്ച ഉച്ചയോടെ കണ്ണൂർ വിമാനത്താവളംവഴി ഡൽഹിക്ക് മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newsram nath kovindmalayalam news
News Summary - ram nath kovind at kannur-kerala news
Next Story