Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്കുമാര്‍ കസ്റ്റഡി...

രാജ്കുമാര്‍ കസ്റ്റഡി മരണത്തിന് ഇന്ന് രണ്ട് വയസ്സ്

text_fields
bookmark_border
Raj Kumar Death Case
cancel
camera_alt

രാജ്കുമാർ

നെടുങ്കണ്ടം: കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണത്തിന് തിങ്കളാഴ്ച രണ്ട് വയസ്സ്. ഹരിത ഫിനാന്‍സ് തട്ടിപ്പുകേസ് പ്രതി വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാര്‍ (53) 2019 ജൂൺ 21നാണ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ മരിച്ചത്.

2019 ജൂൺ 12 മുതല്‍ നെടുങ്കണ്ടം പൊലീസ് രാജ്കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ അനധികൃതമായി കസ്റ്റഡിയില്‍ വെക്കുകയും തുടർന്ന് 16ന് കോടതിയില്‍ ഹാജരാക്കി പീരുമേട് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു. നഷ്ടപ്പെട്ട പണം കണ്ടെത്തി നാട്ടുകാര്‍ക്ക് നല്‍കുന്നതിന് പകരം ലക്ഷക്കണക്കിന് രൂപ രാജ്കുമാറിെൻറ കൈവശമുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് പണം തട്ടിയെടുക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി നടത്തിയ ക്രൂര മര്‍ദനത്തിലാണ് മരിച്ചത്.

കസ്റ്റഡി മർദനമാണ് മരണകാരണമെന്ന് അന്വേഷണ കമീഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ ജോലിയിൽനിന്ന് പിരിച്ചുവിടാനും രാജ്കുമാറിെൻറ കുടുംബത്തിന് ധനസഹായവും നല്‍കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

ഒരുകോടിയില്‍ അധികം സമാഹരിച്ചതായാണ് ഹരിത ഫിനാന്‍സ് ഓഫിസിലെ രേഖകളില്‍നിന്നുള്ള വിവരം. ഇത് ഓഫിസ് തുടങ്ങിയതിന് ശേഷമുള്ള രേഖകള്‍ മാത്രമാണ്. ഇത്തരത്തില്‍ മാസങ്ങള്‍ക്കുമുമ്പേ സമാഹരിച്ച തുകകൂടിയാകുമ്പോള്‍ കോടികളുടെ തട്ടിപ്പാണ് നടന്നത്. എന്നാല്‍, ഈ തുക എന്തുചെയ്തെന്ന് ഇപ്പോഴും അജ്ഞാതമാണ്.

വ്യാപാരികള്‍, തോട്ടം തൊഴിലാളികള്‍, സ്വയംതൊഴില്‍ സംരംഭകര്‍ തുടങ്ങി നിരവധിപേരില്‍നിന്ന് വന്‍തുക സമാഹരിച്ചശേഷമാണ് ഒരുലക്ഷം മുതല്‍ 50ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്്. രാജ്കുമാറിെൻറ മരണത്തോടെ പരാതിക്കാെരല്ലാം ഉള്‍വലിഞ്ഞു. തട്ടിയെടുത്ത കോടികളും ഉന്നതന്മാരും കാണാമറയത്തായി.

ഹരിത ഫിനാന്‍സിലും വിവിധ സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ 12 ലക്ഷം രൂപയും 227 ചെക്‌ലീഫുകളും 207 മുദ്രപ്പത്രങ്ങളും പിടിച്ചെടുത്തിരുന്നു. രാജ്കുമാറിനെ പിടികൂടി പൊലീസിന് കൈമാറുന്നതിനുമുമ്പ് നാട്ടുകാര്‍ മര്‍ദിച്ചെന്ന പരാതിയും ജലരേഖയായി.

സംഭവം നടന്ന് രണ്ടുവര്‍ഷമായിട്ടും പണം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് തിരികെ നല്‍കാനായിട്ടില്ല. കുറ്റവാളികളെ ശിക്ഷിക്കുന്നതിനൊപ്പം പണം നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ നീതി ഉറപ്പാക്കണമെന്ന ആവശ്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeRajkumar custody murder
News Summary - Rajkumar custody murder turns two today
Next Story