നെടുങ്കണ്ടം കസ്റ്റഡി മരണം: ജയിൽ ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിലേക്ക്; ഡോക്ടർമാർക്കും വീഴ്ച
text_fieldsതൊടുപുഴ: റിമാൻഡ് പ്രതി രാജ്കുമാറിെൻറ മരണത്തിന് ഉത്തരവാദികളായവരുടെ പട്ടി കയിൽ പീരുമേട് സബ് ജയിൽ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താൻ അന്വേഷണ സംഘത്തിെൻറ നീ ക്കം. പൊലീസുകാർക്ക് പുറമെ ഇവരെയും പ്രതികളാക്കുന്നതിനും കൂടുതൽ പൊലീസുകാരെ കേ സിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തതായാണ് സൂചന. അവശന ിലയിലായിരുന്ന പ്രതിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് ജയിൽ ഉദ്യോഗസ്ഥർക്കെതിരായ കുറ്റം. മരണം സംഭവിച്ചത് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ആണെന്നതും കണക്കിലെടുത്തിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ച കൃത്യവിലോപവും കരുതിക്കൂട്ടിയല്ലെങ്കിലും പ്രതിയുടെ ജീവൻ അപകടത്തിലാക്കുന്നതിൽ പങ്കുവഹിച്ചെന്നുമാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
സബ്ജയിലിൽ രാജ്കുമാറിനെ പൊലീസ് താങ്ങിയെടുത്ത് കൊണ്ടുവരുന്ന ദൃശ്യങ്ങൾ സി.സി ടി.വിയിൽനിന്ന് ലഭിച്ചു. ഈ അവസ്ഥയിൽ ജയിലിൽ പ്രവേശിപ്പിച്ചതും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിലും വീഴ്ചയുണ്ടായി. രോഗിയെ രക്ഷിക്കാനുള്ള നിർണായക സമയം ഉപയോഗപ്പെടുത്തിയില്ല. ഗുരുതരവീഴ്ചയുണ്ടായെന്ന് ജയിൽ ഡി.െഎ.ജി സാം തങ്കയ്യയുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പീരുമേട് സബ് ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫിസർ വാസ്റ്റിൻ ബോസ്കോയെ സസ്പെൻഡ് ചെയ്യുകയും താൽക്കാലിക ജീവനക്കാരൻ സുഭാഷിനെ സർവിസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ജയിൽ സൂപ്രണ്ട് ആനന്ദിനെ സ്ഥലം മാറ്റുകയും ചെയ്തു.
ഗുരുതരാവസ്ഥയിലായിരുന്ന പ്രതിയെ ആശുപത്രിയിൽ അഡ്മിറ്റാക്കുന്നതിനു പകരം ജയിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചത് േഡാക്ടർമാരുടെ വീഴ്ചയെന്ന് വിലയിരുത്തലുണ്ടെങ്കിലും പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. പൊലീസുകാർ ഡോക്ടർമാരുടെ നിർദേശം തള്ളുകയായിരുന്നെന്ന മൊഴിയിൽ വ്യക്തത വരുത്താത്തതു ഉൾപ്പെടെ കാരണങ്ങളാലാണിത്. രാജ്കുമാറിെൻറ കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇതുവരെ എസ്.ഐയും എ.എസ്.ഐയും അടക്കം നാലു പ്രതികളെയാണ് അറസ്റ്റ് െചയ്തത്.
നേരിട്ട് മർദനത്തിൽ പങ്കെടുത്തവരെന്നു കണ്ടെത്തി ഇവർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥർകൂടി സസ്പെൻഷനിലുണ്ടെങ്കിലും കൂടുതൽ പേർക്കെതിരെ കേസെടുക്കുന്നത് മാറ്റിവെച്ചിരിക്കുകയാണെന്നാണ് വിവരം. ഇടുക്കി മുൻ ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കണോ എന്ന കാര്യത്തിലും ക്രൈംബ്രാഞ്ച് സമ്മർദത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ തർക്കവിഷയമാണിതെന്നാണ് വിവരം.
കസ്റ്റഡിലെടുത്തതിെൻറ പിറ്റേന്ന് ജാമ്യം നൽകിയെന്ന് വ്യാജരേഖയുണ്ടാക്കിയെന്നും രണ്ടാം പ്രതി ശാലിനിക്ക് മർദനമേറ്റെന്നുമുള്ള പരാതികളിലും നടപടിയില്ല. ജൂൺ 21നാണു രാജ്കുമാർ മരിച്ചത്. 12ന് കസ്റ്റഡിയിലെടുത്ത കുമാറിനെ 16നാണ് ജയിലിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.