രാജേഷ്വധം: ‘പറന്നിറങ്ങി’ കൊല നടത്തി മുഖ്യപ്രതി വിദേശത്തേക്ക് മടങ്ങി!
text_fieldsതിരുവനന്തപുരം: മുൻ റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. അലിഭായ് എന്ന ആളാണ് വിദേശത്തേക്ക് രക്ഷപ്പെട്ടത്. ഇക്കാര്യം അന്വേഷണ സംഘവും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു രണ്ടു പ്രതികളായ ‘കായംകുളം അപ്പുണ്ണി’, സ്ഫടികം എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിലും ഖത്തറിലും റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷിെൻറ കൊലപാതകം സിനിമാക്കഥയെ വെല്ലുന്നതാണ്.
ഖത്തറില്‍നിന്നെത്തി കൊലനടത്തി തിരികെ ഖത്തറിലേക്ക് മടങ്ങുകയായിരുന്നു അലിഭായ്. കൈകാലുകൾ വെട്ടാനുള്ള ക്വേട്ടഷൻ കൊലപാതകത്തിൽ കലാശിക്കുകയായിരുെന്നന്നാണ് പൊലീസിെൻറ അനുമാനം. അലിഭായി ഇയാളുടെ യഥാർഥ പേരാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
27ന് പുലർച്ച രണ്ടരയ്ക്കാണ് രാജേഷ് കൊല്ലപ്പെടുന്നത്. 26ന് വൈകീട്ടാണ് അലിഭായ് എന്ന ഓച്ചിറക്കാരന്‍ എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി ക്വട്ടേഷന്‍ സംഘത്തിലെ മറ്റു രണ്ടുപേരെ കൂടെക്കൂട്ടി കിളിമാനൂരിന് സമീപം മടവൂരിലേക്ക് എത്തുകയായിരുന്നു. രാജേഷിനെ വെട്ടിയതും അലിഭായ് തന്നെയാണെന്നാണ് വിലയിരുത്തൽ.
കൊലയ്ക്ക് ശേഷം നേരേ കായംകുളത്തേക്ക് സംഘം പോയി. സംഘത്തിലെ മൂന്നാമനെ അവിടെനിന്ന് പറഞ്ഞുവിട്ട് അലിഭായിയും അപ്പുണ്ണിയും നേരേ തൃശൂരിലേക്ക് പോയി. അവിടെനിന്ന് ബംഗളൂരു വഴി ഡല്‍ഹിയിലെത്തി. അപ്പുണ്ണി അവിടെനിന്ന് അലിഭായിയോടൊപ്പമുള്ള യാത്ര അവസാനിപ്പിച്ചു. അലിഭായ് നേരെ കാഠ്മണ്ഡുവിലേക്കും അവിടെനിന്ന് ഖത്തറിലേക്കും മടങ്ങിയെന്നാണ് പൊലീസിെൻറ അനുമാനം.
ക്വട്ടേഷന്‍ അലിഭായിയെ ഏല്‍പിക്കുന്നത് രാജേഷുമായി അടുപ്പമുള്ള ഖത്തറിലെ സ്ത്രീയുടെ മുന്‍ഭര്‍ത്താവാണ്. അലിഭായിയാണ് ഖത്തറില്‍തന്നെയുള്ള കായംകുളംകാരനായ അപ്പുണ്ണിയെയും സംഘത്തില്‍ കൂട്ടുന്നത്. മൂന്നു മാസത്തോളം നീണ്ട ആസൂത്രണമായിരുന്നു പിന്നീട്. രാജേഷിനെ നിരീക്ഷിക്കാനായി ആദ്യം അപ്പുണ്ണി വിദേശത്തുനിന്ന് നാട്ടിലെത്തി. ഫെബ്രുവരിയിൽ കേരളത്തിലെത്തിയ അപ്പുണ്ണി രാജേഷിെൻറ നീക്കങ്ങൾ നിരീക്ഷിച്ചുപോന്നു.
പ്രതികളെ ‘കുടുക്കിയത്’വാഹനത്തിെൻറ അമിതവേഗം
തിരുവനന്തപുരം: രാജേഷ് വധത്തിൽ പ്രതികളെക്കുറിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസിന് വിവരം ലഭിച്ചതിനു പിന്നിൽ വാഹനത്തിെൻറ അമിതവേഗം. വാടകക്കെടുത്ത കാറിലെത്തിയാണ് സംഘം കൊലപാതകം നടത്തിയത്. കാറിെൻറ സി.സി ടി.വി ദൃശ്യമുണ്ടായിരുന്നെങ്കിലും ഇരുട്ടായതിനാൽ നമ്പർ വ്യക്തമായിരുന്നില്ല. കാർ പൊലീസ് തിരിച്ചറിഞ്ഞതാണ് ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിയാന്‍ ഇടയാക്കിയത്.
വ്യാജനമ്പർ പതിച്ച കാറിലാണ് കൊല നടത്താനായി സംഘമെത്തിയത്. കൊലയ്ക്ക് ശേഷം കരുനാഗപ്പള്ളിയിലെത്തി യഥാര്‍ഥ നമ്പര്‍ പതിച്ചു. അതിനുശേഷം അമിതവേഗത്തിലാണ് പോയത്. ഇതോടെ രണ്ടിടത്ത് മോട്ടോര്‍ വാഹനവകുപ്പിെൻറ കാമറയില്‍ ദൃശ്യം പതിഞ്ഞു. കൊലയാളികളെത്തിയ ചുവന്ന കാര്‍ അന്വേഷിച്ച സംഘം വഴിയോരത്തെ കാമറകള്‍ പരിശോധിച്ചപ്പോൾ ദൃശ്യം ശ്രദ്ധയില്‍പെട്ടു. തുടർന്നാണ് കാര്‍ വാടകയ്ക്ക് നല്‍കിയവരെ ചോദ്യം ചെയ്തതോടെ പ്രതികളെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
