രാജേഷ് വധം: അപ്പുണ്ണിയും പൊലീസ് പിടിയിൽ
text_fieldsതിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിെന കൊന്ന കേസിൽ ഒളിവിലായിരുന്ന അപ്പുണ്ണിയെ പൊലീസ് പിടികൂടി. കേസിെല മുഖ്യപ്രതി അലിഭായിയുടെ സഹായിയാണ് അപ്പുണ്ണി. അലിഭായിയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയവരിൽ ഒരാളാണ് അപ്പുണ്ണി. മാവേലിക്കരയിൽ പ്രദീപ് എന്നയാളെ കൊന്ന കേസിലും പ്രതിയാണ്. ഇയാൾക്കെതിരെ തമിഴ്നാട്ടിൽ നിരവധി ക്രിമിനൽ കേസുകളുമുണ്ട്.
രാജേഷിെൻറ സുഹൃത്തായ ഖത്തറിലെ നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവ് സത്താറിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് അലിഭായി എന്ന മുഹമ്മദ് സാലിഹ് കുറ്റസമ്മതം നടത്തിയിരുന്നു. ഖത്തറിൽനിന്നെത്തിയ അലിഭായി മുമ്പ് പരിചയമുണ്ടായിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൻസീറിനെയും കൊലക്കേസ് പ്രതി കൂടിയായ അപ്പുണ്ണിയെയും സ്ഫടികം സ്വാതിയെയും കൂട്ടുപിടിച്ചാണ് കൊല നടത്തിയത്. അലിഭായി, തൻസീർ, സ്ഫടികം സ്വാതി, യാസിൻ, സാനു എന്നിവരെ നേരത്തെ െപാലീസ് പിടികൂടിയിരുന്നു.
ഇനി സത്താറാണ് അറസ്റ്റിലാകാനുള്ളത്. സത്താറിനെ നാട്ടിലെത്തിക്കാൻ നിയമപരമായി തടസ്സങ്ങളുണ്ട്. നാലരലക്ഷം റിയാലിെൻറ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സത്താറിന് ഖത്തറിൽ യാത്രാനിരോധനമുണ്ട്. ആ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഖത്തറിൽപോയി ഇയാളെ ചോദ്യം ചെയ്യാനും നാട്ടിലേക്ക് കൊണ്ടുവരാനുമാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.