Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവധി വേണമെങ്കിൽ ലൈംഗിക...

അവധി വേണമെങ്കിൽ ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന്; ഉദ്യോഗസ്ഥൻ ശുചീകരണ തൊഴിലാളികളുടെ 'ചൂടറിഞ്ഞു'

text_fields
bookmark_border
അവധി വേണമെങ്കിൽ ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന്; ഉദ്യോഗസ്ഥൻ ശുചീകരണ തൊഴിലാളികളുടെ ചൂടറിഞ്ഞു
cancel

ജോധ്പൂർ(രാജസ്ഥാൻ): അത്യാഹിത നിലയിൽ ആശുപത്രിയിൽ കഴിയുന്ന സഹോദരനെ സന്ദർശിക്കാൻ അവധി ചോദിച്ച ശുചീകരണ തൊഴിലാളിയോട് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് ൈലംഗിക ബന്ധത്തിന് വഴങ്ങാൻ. സംഘടിച്ചെത്തിയ ജീവനക്കാരികൾ ഉദ്യേഗസ്ഥനെ 'കൈകാര്യം' ചെയ്യുകയും അതിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവം വിവാദമായതോടെ ഉദ്യോഗസ്നെ അധികൃതർ സസ്പെന്‍റ് ചെയ്തു.

രാജസ്ഥാനിലെ ജോധ്പുർ മുൻസിപ്പൽ കോർപറേഷനിലാണ് സംഭവം. തിങ്കളാഴ്ച അവധി ചോദിച്ച് ഞായറാഴ്ച വൈകുന്നേരം ഉദ്യേഗസ്ഥനെ വിളിച്ച വിധവയായ ശുചീകരണ തൊഴിലാളിക്കാണ് ദുരനുഭവമുണ്ടായത്. എന്‍റെ പേരിന്‍റെ നേരെ അവധി അടയാളപ്പെടുത്തിയാൽ മതി എന്ന് പറഞ്ഞ് േഫാൺ കട്ട് ചെയ്ത ജീവനക്കാരി മറ്റു ജീവനക്കാരികളോട് പ്രശ്നം വിളിച്ചറിയിക്കുകയായിരുന്നു.

ജീവനക്കാരിയുടെ സഹോദരൻ ഉടനെ മരിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഒാഫിസിലെത്തിയ ശുചീകരണ തൊഴിലാളി വനിതകൾ ഉേദ്യാഗസ്ഥനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ജീവനക്കാരിയോട് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന ഫോൺ റിക്കോഡും വനിതകളുടെ കൈവശമുണ്ടായിരുന്നു.

വിധവയായി ജീവനക്കാരിയെ ഉദ്യോഗസ്ഥൻ നിരന്തരം ശല്യം ചെയ്യാറുണ്ടെന്നും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കാറുണ്ടെന്നും അവർ പറഞ്ഞു. സഹോദരനെ ആശുപത്രിയിൽ സന്ദർശിക്കാൻ അവധി ചോദിച്ചപ്പോഴും ജീവനക്കാരിയോട് ഉദ്യേഗസ്ഥൻ ലൈംഗിക ആവശ്യം ഉന്നയിക്കുകയായിരുന്നു. വഴങ്ങിയാൽ അവധിക്ക് പകരം ഹാജർ മാർക്ക് ചെയ്യാമെന്നും സഹോദരന്‍റെ ചികിത്സക്ക് ധനസഹായം ചെയ്യാമെന്നും ഉദ്യേഗസ്ഥൻ പറയുന്നുണ്ട്.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കമീഷണർ രോഹിതാശ്വ സിങ് തോമർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sex abuse
Next Story