അണക്കെട്ടുകൾ നിറയുന്നു; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ വരുംദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. നാശംവിതച്ച് തുടരുന്ന മഴയിൽ മരണം മൂന്നായി. മലപ്പുറം പള്ളിക്കലിൽ രണ്ട് കുട്ടികളും കൊല്ലം തെൻമലയിൽ വയോധികനുമാണ് മരിച്ചത്. പള്ളിക്കൽ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ് വാന (എട്ട്), റിൻസാന (ഏഴുമാസം) എന്നിവരാണ് വീട് തകർന്ന് മരിച്ചത്. കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ് ഗോവിന്ദരാജ് (65) എന്നയാളാണ് മരിച്ചത്.
മഴ കനത്തതോടെ അണക്കെട്ടുകൾ നിറയുന്നു. ഇടുക്കി അടക്കം വലിയ അണക്കെട്ടുകളിൽ സുരക്ഷിത നിലയിലാണ് ജലനിരപ്പ്. വൈദ്യുതി ബോർഡിെൻറ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 84 ശതമാനം വെള്ളമുണ്ട്. ഏറ്റവും വലിയ സംഭരണിയായ ഇടുക്കി 85 ശതമാനം നിറഞ്ഞു. ശബരിഗിരി പദ്ധതിയിലെ പമ്പ-കക്കി അടക്കം അണക്കെട്ടുകളിൽ 84 ശതമാനം വെള്ളമുണ്ട്. ഷോളയാർ 98, ഇടമലയാർ 84, കുണ്ടള 91, മാട്ടുപ്പെട്ടി 91, കുറ്റ്യാടി 40, താരിയോട് 82, ആനയിറങ്കൽ 74, പൊന്മുടി 77, നേര്യമംഗലം 97, പെരിങ്ങൽ 89, േലാവർപെരിയാർ 100 ശതമാനം എന്നിങ്ങനെയാണ് വൈദ്യുതി ബോർഡ് അണക്കെട്ടുകളിലെ ജലനിരപ്പ്.
ജലവിഭവ വകുപ്പിെൻറ മംഗലം, വഴാനി, പിച്ചി, മീങ്കര, ചുള്ളിയാർ, നെയ്യാർ, പോത്തുണ്ടി, ചിമ്മണി ഡാമുകൾ തുറന്നു. മറ്റ് നിരവധി അണക്കെട്ടുകളിലും ജലനിരപ്പ് കുറക്കാൻ ക്രമീകരണമായി. െപരിങ്ങൽകുത്ത്, കല്ലാർകുട്ടി അടക്കമുള്ളവ തുറന്നു. ജലനിലയങ്ങളിൽ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു.
കനത്തമഴയെ തുടര്‍ന്ന ഏത് അടിയന്തര സാഹചര്യവും േനരിടാൻ സംസ്ഥാനം സജ്ജെമന്ന് മന്ത്രി കെ. രാജന് അറിയിച്ചു. വിവിധ ഏജന്‍സികളുടെ ഏകോപനം ഉറപ്പാക്കി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് ടീമുകള്‍ വിവിധ ഇടങ്ങളിലായി ക്യാമ്പ് ചെയ്യുന്നു. കരസേനയും പ്രതിരോധ സേനയും സാഹചര്യങ്ങളെ നേരിടാൻ തയാറാണെന്നും കലക്ടർമാരുടെ യോഗത്തിന് ശേഷം മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡാമുകളുടെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയാറെടുപ്പുകള്‍ നടത്താൻ കെ.എസ്.ഇ.ബി, ജലസേചന വകുപ്പുകള്‍ക്ക് നിർദേശം നല്കി. പൊലീസും, അഗ്നിരക്ഷ സേനയും സിവില്‍ ഡിഫെന്‍സും രക്ഷാപ്രവര്ത്തനങ്ങള്ക്ക്് സജ്ജമാകും. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാൻ മുന്‍ കരുതലിന് കെ.എസ്.ഇ.ബിക്ക് നിർദേശം നല്കി.
ഓറഞ്ച് അലർട്ട്
ഒക്ടോബർ 12: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
13: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
14: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
യെല്ലോ അലർട്ട്
ഒക്ടോബർ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
13: ആലപ്പുഴ, കോട്ടയം
14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്
15: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി, കണ്ണൂർ, കാസർകോട്
16: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
Live Updates
- 12 Oct 2021 12:52 PM IST
പാലക്കാട് ശിരുവാണി ഡാം തുറക്കും. പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം.
- 12 Oct 2021 12:49 PM IST
ഇടമലയാർ വൈശാലി ഗുഹക്ക് സമീപം മണ്ണിടിച്ചിലുണ്ടായി
എറണാകുളം ഇടമലയാർ വൈശാലി ഗുഹക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. രണ്ട് ആദിവാസി കോളനികൾ ഒറ്റപ്പെട്ടു.
- 12 Oct 2021 12:42 PM IST
ഡാമിന്‍റെ ഷട്ടർ തുറക്കാൻ സാധ്യത
പാലക്കാട് മീങ്കര ഡാമിന്‍റെ ഷട്ടർ തുറക്കാൻ സാധ്യത. ശിരുവാണി, ഭവാനി പുഴകളുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം.
- 12 Oct 2021 12:36 PM IST
വഴി തിരിച്ചുവിട്ടു
തിരൂർ - കോട്ടക്കൽ റൂട്ടിൽ യാത്ര ചെയ്യുന്നവർ വൈലത്തൂരിൽനിന്നും ബൈപാസ് വഴി പോകാൻ നിർദേശം. പൊന്മുണ്ടത്ത് റോഡിൽ വെള്ളം കയറിയിട്ടുണ്ട്.
- 12 Oct 2021 12:32 PM IST
കരിപ്പൂരിൽ ചുറ്റുമതിൽ തകർന്നു
കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ തകർന്നു. അപകടത്തിൽ ആളപായമില്ല. സമീപത്തെ വീടിനും കിണറിനും മുകളിലേക്കാണ് മതിൽ ഇടിഞ്ഞത്. മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞദിവസം രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടിരുന്നു.
- 12 Oct 2021 12:27 PM IST
വെള്ളക്കെട്ടിൽ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ചു
മലപ്പുറം താനൂർ വില്ലേജിലെ നടക്കാവിൽ വെള്ളക്കെട്ടിൽ അകപ്പെട്ട കുടുംബത്തിലെ ആറുപേരെ ഫയർഫോഴ്സും ട്രോമാകെയറും ചേർന്ന് രക്ഷപ്പെടുത്തി. കുടുംബത്തെ താനൂർ ശോഭ പറമ്പ് സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.
- 12 Oct 2021 12:15 PM IST
കോഴിക്കോട് താലൂക്കിൽ ക്യാമ്പുകൾ തുറന്നു
കോഴിക്കോട് താലൂക്കിൽ നാല് സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നു. വേങ്ങേരി വില്ലേജിൽ സിവിൽസ്റ്റേഷൻ യു.പി സ്കൂൾ, വേങ്ങേരി യു.പി സ്കൂൾ, പ്രൊവിഡൻസ് കോളേജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജിൽ പുതിയങ്ങാടി ജി.എം.യുപി സ്കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.
പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂർ, വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെള്ളം കൂടുതലായും കയറിയത്. ഇവിടെയുള്ള ആളുകളിൽ കുടുംബ വീടുകളിലേക്ക് പോവാൻ കഴിയാത്തവർക്കാണ് ക്യാമ്പ് സജ്ജമാക്കിയത്.
- 12 Oct 2021 11:43 AM IST
ചാലക്കുടിയിൽ കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ബന്ധപ്പെടേണ്ട നമ്പർ - 0480 2705800, 8848357472.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.




