ട്രെയിനുകൾ നിർത്താനുള്ള തീരുമാനം പുന:പരിശോധിക്കും; ജനശതാബ്ദി നിലനിർത്തിയേക്കും
text_fieldsകോഴിക്കോട്: ട്രെയിനുകൾ നിർത്തിവെക്കാനുള്ള തീരുമാനം ദക്ഷിണ റെയിൽവെ പുനപ്പരിശോധിച്ചേക്കും. കോവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതോടെയാണ് ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ നിർത്തലാക്കാൻ റെയിൽവെ തീരുമാനിച്ചത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം പുന:പരിശോധിക്കുന്നത്.
ഇന്ന് ഉച്ചയോടെ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ജനപ്രതിനിധികളുടേയും യാത്രക്കാരുടേയും പ്രതിഷേധം കണക്കിലെടുത്ത് ജനശതാബ്ദിയെങ്കിലും തുടരുമെന്നാണ് സൂചന. ലാഭകരമല്ലാത്ത സര്‍വീസുകള്‍ നാളെ മുതല്‍ അവസാനിപ്പിക്കാനായിരുന്നു കേന്ദ്രം തീരുമാനിച്ചത്.
മതിയായ യാത്രക്കാരില്ലാത്തതിനാലാണ് കേരളത്തിലെ മൂന്ന് ട്രയിനുകള്‍ ശനിയാഴ്ച മുതല്‍ ഓടില്ലെന്ന് റയില്‍വെ വ്യക്തമാക്കിയത്. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം - തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകള്‍ എന്നിവയാണ് റദ്ദാക്കിയത്.
ഇതോടെ കേരളം ഭാഗികമായി സ്തംഭിക്കുന്ന അവസ്ഥയാണ്. സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ഈ ട്രെയിനുകൾ നിർത്തലാക്കുന്നതോടെ സർക്കാർ ജീവനക്കാർ അടക്കമുള്ള യാത്രക്കാർ പ്രതിസന്ധിയിലാകും. റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ ഇന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിനു മുന്നിൽ ധർണ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.