Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉന്നത ഇടേങ്കാൽ;...

ഉന്നത ഇടേങ്കാൽ; കുരുക്കൊഴിയാതെ റെയിൽവേ വികസനം

text_fields
bookmark_border
ഉന്നത ഇടേങ്കാൽ; കുരുക്കൊഴിയാതെ റെയിൽവേ വികസനം
cancel

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ അവഗണനക്കുപിന്നാലെ സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് ദക്ഷിണ റെയിൽവേ ഉന്നതരുടെ ഇടേങ്കാലും. സ്റ്റേഷൻ വികസനവും ട്രാക്കുകളുടെ നവീകരണവും മുതൽ പുതിയ ട്രെയിനുകൾ അനുവദിച്ച് കിട്ടുന്നതിലും വൈകിയോട്ടത്തിന് പരിഹാരം കാണുന്നതിലും വരെ ഉദ്യോഗസ്ഥ ഇടപെടൽ കേരളത്തിന് പ്രതികൂലമാകുകയാണ്. ഏറ്റവും ഒടുവിൽ ട്രെയിനുകളുടെ വൈകിയോട്ടം പരിഹരിക്കുന്നതിന് ചെന്നൈ കേന്ദ്രമാക്കി നിരീക്ഷണസംവിധാനമൊരുക്കുമെന്ന് സംസ്ഥാനത്തെ എം.പിമാരുടെ യോഗത്തിൽ റെയിൽവേ ഉറപ്പുനൽകിയെങ്കിലും ഉദ്യോഗസ്ഥരുടെ ചവിട്ടിപ്പിടിത്തം മൂലം ഇനിയും നടപ്പായിട്ടില്ല.

2014ലെ ബജറ്റിൽ പ്രഖ്യാപിച്ച മൈസൂരു-തിരുവനന്തപുരം എക്സ്പ്രസ് നടപടികളെല്ലാം പൂർത്തിയായെങ്കിലും മതിയായ റെയിൽവേ ലൈനില്ലെന്ന ഉദ്യോഗസ്ഥ വിലയിരുത്തൽകാരണം ഇനിയും കേരളത്തിന് കിട്ടിയിട്ടില്ല. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആവശ്യപ്പെട്ട ശതാബ്ദി എക്സ്പ്രസിെൻറ കാര്യത്തിലും ഇക്കാര്യം വ്യക്തമാണ്.

തമിഴ്നാടിനും കർണാടകക്കുമടക്കം ശതാബ്ദികൾ അനുവദിച്ചിട്ടും കേരളത്തിൽ അടിസ്ഥാനസൗകര്യത്തിെൻറ അഭാവം ചൂണ്ടിക്കാട്ടിയാണ് ട്രെയിൻ വൈകിപ്പിക്കുന്നത്. നിലവിൽ മൂന്ന് രാജധാനികളാണ് കേരളത്തിനുള്ളത്. ഇത് അഞ്ചായി വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നത ഇടപെടലുകളിൽ നിശ്ചലമാണ്. സ്റ്റേഷനുകളിൽ ട്രെയിനുകള്‍ നിര്‍ത്താന്‍ മതിയായ സ്ഥലസൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റ് സോണുകളില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനുകള്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് റെയിൽവേ ബോര്‍ഡ് ടൈംടേബിള്‍ കമ്മിറ്റി യോഗത്തില്‍ ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇതിനെതുടർന്ന് മറ്റ് സോണുകളില്‍ നിന്ന് കേരളത്തിലേക്ക് ആവശ്യപ്പെട്ട ട്രെയിനുകള്‍ തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുകയാണ്.
ജബല്‍പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിക്കേണ്ട ട്രെയിന്‍ തിരുെനല്‍വേലിയിലേക്ക് വഴിമാറ്റി.

തടസ്സവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റ്-സെന്‍ട്രല്‍ റെയിൽവേ കേരളത്തിലേക്ക് ആവശ്യപ്പെട്ട ലാല്‍കുവ-തിരുവനന്തപുരം എക്സ്പ്രസ് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് ദീര്‍ഘിപ്പിക്കല്‍, കൊച്ചുവേളി-ബിക്കാനിര്‍ എക്സ്പ്രസ് ആഴ്ചയില്‍ മൂന്നുദിവസമാക്കല്‍, കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ് ദിവസേനയാക്കല്‍ എന്നിവക്കെല്ലാം ചുവപ്പുകൊടിയും കിട്ടിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newsmalayalam newsRailway Development
News Summary - Railway Development - Kerala News
Next Story