മോദി കള്ളം പറഞ്ഞു; വിദ്വേഷം പരത്തി –രാഹുൽ
text_fieldsകൽപറ്റ: നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ കള്ളങ്ങള്‍ പറയുകയും വിദ്വേഷം പരത്തുകയും ചെയ ്തതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷലിപ്തമായ പ്രചാരണമാണ് മോദി നടത്തി യത്. പകയും വിദ്വേഷവും വളർത്തി ജനങ്ങളെ വിഭജിക്കാനാണ് മോദി ശ്രമിച്ചത്. തെരഞ്ഞെടുപ് പിലെ ചരിത്രവിജയത്തിനു ശേഷം വയനാട് ജില്ലയിൽ വോട്ടര്‍മാര്‍ക്കു നന്ദി പറയാനെത്തിയ ര ാഹുല്‍ റോഡ് ഷോക്കിടെ സംസാരിക്കുകയായിരുന്നു.
മോദി നുണകൾ പറഞ്ഞു. കള്ളപ്രചാരണ ങ്ങൾക്കും പകക്കുമെതിരെ കോൺഗ്രസ് സ്നേഹംകൊണ്ട് പോരാടും. േമാദിക്കെതിരെ ശക്തമായ നിലപാട് തുടരും. കോൺഗ്രസ് സത്യത്തിെൻറയും സമാധാനത്തിെൻറയും സ്നേഹത്തിെൻറയും കൂടെയാണ്. വെറുപ്പും അരക്ഷിതാവസ്ഥയും നീചത്വവുമാണ് മോദി പ്രചരിപ്പിക്കുന്നത്. ആർ.എസ്.എസും ബി.ജെ.പിയും മോദിയും ചേർന്ന് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുേമ്പാൾ എെൻറയും പാർട്ടിയുെടയും കടമ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവുക എന്നതാണെന്നും രാഹുൽ പറഞ്ഞു.
യു.ഡി.എഫിെൻറ എം.പിയായി പാർലെമൻറിലെത്തിയ താൻ മണ്ഡലത്തിലെ ഒാരോ പൗരെൻറയും പ്രതിനിധിയായി പ്രവർത്തിക്കും. വയനാട് മണ്ഡലത്തിെൻറ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. വയനാട് ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനൊപ്പം കേരളത്തിെൻറ ബഹുമുഖ പ്രശ്നങ്ങളും പാർലെമൻറിൽ ഉയർത്തും -രാഹുൽ പറഞ്ഞു. യു.ഡി.എഫ് കക്ഷികൾ മാത്രമല്ല എല്ലാ പാർട്ടിക്കാരും തനിക്ക് വോട്ട് ചെയ്തു. ജാതി മതങ്ങൾക്കതീതമായി എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. വയനാട്ടിലെ ഓരോ പൗരെൻറയും ആവശ്യങ്ങൾക്കായി നിലകൊള്ളും -അദ്ദേഹം തുടർന്നു.
കെ.പി.സി.സി പ്രസഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.െഎ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എൻ.ഡി. അപ്പച്ചൻ, പി.പി. ആലി, കെ.പി. അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ, ഡി.സി.സി പ്രസിഡൻറുമാരായ ഐ.സി. ബാലകൃഷ്ണൻ, വി.വി. പ്രകാശ്, കെ.പി.സി.സി ഭാരവാഹികളായ പി.സി. വിഷ്ണുനാഥ്, കെ. വിശ്വനാഥൻ, കെ.െക. അബ്രഹാം, മുസ്ലീം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഹ്മദ് ഹാജി തുടങ്ങിയവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.
കൽപറ്റ, കമ്പളക്കാട്, പനമരം, മാനന്തവാടി, പുൽപള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ രാഹുൽ റോഡ് ഷോ നടത്തി വോട്ടർമാർക്ക് നന്ദി പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും വൻ ജനക്കൂട്ടമാണ് രാഹുലിനെ വരവേറ്റത്. ലോക്സഭ മണ്ഡലത്തിൽ രണ്ടു ദിവസത്തെ പര്യടനം പൂർത്തിയാക്കിയ അദ്ദേഹം ഞായറാഴ്ച ഈങ്ങാപ്പുഴ, മുക്കം എന്നിവിടങ്ങളിലും എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.