കേരളത്തിൽ യു.ഡി.എഫിന് മഹാവിജയം സമ്മാനിച്ചത് രാഹുൽ-ന്യൂനപക്ഷ തരംഗം
text_fieldsതിരുവനന്തപുരം: ദേശീയതലത്തിൽ കനത്ത പരാജയം ആവർത്തിച്ചപ്പോഴും കേരളത്തിൽ കോൺ ഗ്രസിന് മഹാവിജയം സമ്മാനിച്ചത് രാഹുൽ-ന്യൂനപക്ഷ തരംഗം. കോൺഗ്രസ് പ്രസിഡൻറ് രാഹ ുൽ ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ ചരിത്ര ഭൂരിപക്ഷം നൽകി. അതേസമയം മുസ്ലിം വിഭാഗങ്ങൾ കോൺഗ്രസിനെ പിന്തുണച്ചപ്പോഴും ആ സമുദായത്തിൽനിന്ന് ഒരു പ്രതിനിധിയെ ലോക്സഭയിലേക്ക് അയക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നെന്ന റിപ്പോർട്ടുകൾ വന്നതുമുതൽ യു.ഡി.എഫ് പ്രവർത്തകർ ആവേശത്തിലായിരുന്നു. പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടിയ രാഹുലിെൻറ വരവ് സംസ്ഥാനമാകെ തരംഗം സൃഷ്ടിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു.
രാഹുലിെൻറ സ്ഥാനാർഥിത്വം സംബന്ധിച്ച് ബി.ജെ.പി ദേശീയനേതാക്കൾ നടത്തിയ പ്രതികരണങ്ങൾ ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിൽ കേന്ദ്രീകരിക്കാൻ അവസരമൊരുക്കി. ഇതിനുമുമ്പ് 1977ൽ അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് ഇത്രവലിയ നേട്ടമുണ്ടാക്കിയത്. അന്ന് കേരളത്തിലെ മുഴുവൻ സീറ്റും മുന്നണി നേടി. എന്നാൽ, അന്ന് ഇടത് മുന്നണിയിൽ സി.പി.എമ്മും കേരള കോൺഗ്രസ് ബിയും ജനത പാർട്ടിയും അഖിലേന്ത്യ മുസ്ലിം ലീഗും അടക്കം കക്ഷികളാണുണ്ടായിരുന്നത്. ശബരിമല വിഷയത്തിൽ വിശ്വാസസമൂഹം ഒന്നടങ്കം യു.ഡി.എഫിനെ പിന്തുണച്ചെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ ഇടത് മുന്നണിയെ പിന്തുണച്ച ന്യൂനപക്ഷ വിഭാഗങ്ങൾ ഇത്തവണ മോദി വിരുദ്ധ നിലപാടിൽ യു.ഡി.എഫിനൊപ്പം ചേർന്നു. ഇത് പ്രതീഷിക്കാത്ത മണ്ഡലങ്ങളിൽപോലും കോൺഗ്രസിനെ വിജയത്തിലെത്തിച്ചു.
കോൺഗ്രസിൽ ഇത്തവണ പരസ്യ കാലുവാരലും ഗ്രൂപ്പുകളിയും ഉണ്ടാവാത്തതും വിജയത്തിന് കാരണമായി. തിരുവനന്തപുരം, കോഴിക്കോട്, കാസർകോട് മണ്ഡലങ്ങളിൽനിന്ന് അപസ്വരങ്ങൾ ഉയർന്നെങ്കിലും അതൊക്കെ സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.