കണ്ണീരുണങ്ങാത്ത വീടുകളിൽ ആശ്വാസമായി രാഹുൽ
text_fieldsപെരിയ (കാസർകോട്): കൃപേഷിെൻറ നടവഴിപോലുമില്ലാത്ത വീട്ടിലേക്കു ള്ള നടപ്പിൽ കൂർത്തകല്ലുകൾ ചവിട്ടുേമ്പാൾ പലവട്ടം രാഹുലിന് അടിതെറ്റി. നടന്ന് എത്തി പിന്നാലെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് കൃപേഷിെൻറ വീട് കാ ണിച്ചുകൊടുത്തപ്പോൾ ഒരുനിമിഷം സ്തബ്ധനായി. നിവർന്ന് കയറാ ൻപോലും കഴിയാത്ത ഒാലക്കൂര കണ്ടപ്പോൾ രാഹുലിെൻറ മുഖം മ്ലാനമായി.
ഇ രുവശവുമുണ്ടായിരുന്ന ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ മുഖത്തേക്ക് നോക്കി ‘ഇതെന്താ’ എന്ന ഭാവത്തിൽ നിന്നു. പിന്നാലെ പകുതി കുനിഞ്ഞ് കൂരയുടെ അകത്തേക്ക് കടന്നു. അകത്തുകയറിയ രാഹുൽ കൃപേഷിെൻറ അച്ഛൻ കൃഷ്ണെൻറ കൈപിടിച്ചു. നിറകണ്ണുകളോടെ കൃഷ്ണൻ ‘എെൻറ കൂരയിലേക്ക് അങ്ങ്’ എന്നു തുടങ്ങിയതോടെ വാക്കുകൾ മുറിഞ്ഞു. കണ്ണീർ വീണുചിതറി. ഒപ്പം, കൃേപഷിെൻറ അമ്മ ബാലാമണിയും സഹോദരിമാരായ കൃപയും കൃഷ്ണപ്രിയയും വിങ്ങിപ്പൊട്ടി. രാഷ്ട്രീയനായകെൻറ തൊണ്ടയിടറി, ‘നമ്മൾ അധികാരത്തിൽ വന്നാൽ ആദ്യപ്രഖ്യാപനം സി.ബി.െഎ. ഇത് എെൻറ വാക്ക്’. അദ്ദേഹം ഉറപ്പുനൽകി. മറ്റൊന്നും അവർക്ക് ആവശ്യവുമുണ്ടായിരുന്നില്ല.
കുറച്ചുകാര്യങ്ങൾകൂടി സംസാരിച്ച് 10 മിനിറ്റ് അവിടെ തങ്ങിയശേഷം പുറത്തിറങ്ങി. ഒാലക്കൂരയുടെ മുന്നിൽ കൃപേഷിെൻറ കുടുംബത്തിനു ഹൈബി ഇൗഡൻ എം.എൽ.എയുടെ നേതൃത്വത്തിൽ പണിയുന്ന വീട് നടന്നുകണ്ടു. ഇതിനുശേഷം ശരത് ലാലിെൻറ കൂരാങ്കരയിലെ വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും ശരത് ലാലിെൻറ വീട് ജനസാഗരത്തിലെ ദ്വീപായി മാറി.
രാഹുലിെൻറ വരവുകണ്ട ജനം, ആർത്തലച്ചു. ശരത് ലാലിെൻറ വീടിെൻറ കളത്തിനുപുറത്ത് പാദരക്ഷകൾ അഴിച്ചുെവച്ച രാഹുൽ ഇളകിയാർത്ത ജനങ്ങളെ നോക്കി തൊഴുത് വീട്ടിലേക്ക് കയറി.
അകത്ത് ശരത്തിെൻറ പിതാവ് സത്യനാരായണൻ, അമ്മ ലത, സഹോദരി അമൃത എന്നിവരുൾെപ്പടെയുള്ള ബന്ധുക്കളാണുണ്ടായിരുന്നത്. ‘കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നു, പാർട്ടി സഹായിക്കുന്നുണ്ടല്ലോ’ എന്ന് ചോദിച്ചശേഷം നീതിക്കുവേണ്ടി എ.െഎ.സി.സി എല്ലാസഹായവും നൽകും’ എന്ന് ഉറപ്പുനൽകി. 10 മിനിറ്റ് കുടുംബത്തോടൊപ്പം ചെലവഴിച്ച രാഹുൽ പുറത്തിറങ്ങിയശേഷം അമ്മമാർ കൂടിയിരുന്ന ഭാഗത്തേക്ക് പോയി. നിലവിളികളായിരുന്നു രാഹുലിനെ സ്വീകരിച്ചത്. ശരത്തിെൻറ മൂത്തമ്മ ബോധരഹിതയായി തളർന്നുവീണു.
അവരെ പൊലീസ് ആശുപത്രിയിലേക്ക് എത്തിച്ചു. തുടർന്ന് ശരത്തിെൻറയും കൃപേഷിെൻറയും വാദ്യസംഘാംഗങ്ങളെയും കൂടിയിരിക്കുന്നവരെയും ജനങ്ങളെയും അഭിവാദ്യംചെയ്ത് സന്ദർശനം അവസാനിപ്പിച്ചു. മുകുൾ വാസ്നിക്, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഇൗഡൻ എം.എൽ.എ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.