യു.ഡി.എഫ് മനുഷ്യഭൂപടം നാളെ:രാഹുൽഗാന്ധി വയനാട്ടിൽ ലോങ് മാർച്ച് നടത്തും
text_fieldsകൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി മഹാത്മാഗാന്ധി രക്തസാക്ഷിദ ിനമായ വ്യാഴാഴ്ച ജില്ല കേന്ദ്രങ്ങളിൽ യു.ഡി.എഫ് മനുഷ്യഭൂപടം തീർക്കും. വയനാട്ടിലെ കൽ പറ്റയിൽ രാവിലെ 11ന് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഭരണഘടന സംരക്ഷണ ലോങ് മാര്‍ച്ചാണ് നടക്കുക. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ലോങ് മാര്‍ച്ചില്‍ അണിനിരക്കും.
ഓരോ ജില്ലകളിലെയും ഏറ്റവും വിശാല ഗ്രൗണ്ടുകളാണ് മനുഷ്യഭൂപടത്തിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് പ്രവര്‍ത്തകര്‍ ഗ്രൗണ്ടുകളില്‍ എത്തും. 4.30ന് പൊതുയോഗം ആരംഭിക്കും. തുടര്‍ന്ന് ത്രിവർണ നിറത്തിലുള്ള തൊപ്പികൾ അണിഞ്ഞ് 5.05 ന് പ്രവര്‍ത്തകര്‍ ഭൂപടത്തില്‍ അണിനിരക്കും. ഇതിന് പുറത്ത് പത്തുമീറ്റര്‍ ഭൂപരിധിയില്‍ ചതുരാകൃതിയില്‍ ദേശീയപതാകകളേന്തിയ പ്രവര്‍ത്തകര്‍ സംരക്ഷണ കവചം ഒരുക്കും. മഹാത്മാഗാന്ധിക്ക് വെടിയേറ്റ വൈകീട്ട് 5.17ന് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലും.
തിരുവനന്തപുരത്ത് ഭൂപടത്തിെൻറ ഉദ്ഘാടനം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻറണി നിര്‍വഹിക്കും. കൊല്ലത്ത് വി.എം സുധീരൻ, പത്തനംതിട്ടയില്‍ ഷിബു ബേബി ജോൺ, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, ആലപ്പുഴയില്‍ എം.എം. ഹസൻ, ഇടുക്കിയില്‍ പി.ജെ. ജോസഫ്, എറണാകുളത്ത് പി.പി. തങ്കച്ചൻ, തൃശൂരില്‍ ഡോ. എം.കെ. മുനീർ, മലപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങൾ, പാലക്കാട് കെ.ശങ്കരനാരായണൻ, കണ്ണൂര്‍ രമേശ് ചെന്നിത്തല, കാസര്‍കോട് യു.ടി. ഖാദർ എന്നിവർ ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കും. യു.ഡി.എഫ് നേതാക്കളും എം.പിമാരും എം.എല്‍.എമാരും മനുഷ്യ ഭൂപടത്തില്‍ അണിചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.