Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓഫിസ് ആക്രമിച്ചത്...

ഓഫിസ് ആക്രമിച്ചത് കുട്ടികൾ; അവരോട് ദേഷ്യമില്ലെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
ഓഫിസ് ആക്രമിച്ചത് കുട്ടികൾ; അവരോട് ദേഷ്യമില്ലെന്ന് രാഹുൽ ഗാന്ധി
cancel
camera_alt

എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്ത കൽപറ്റയിലെ എം.പി. ഓഫിസ് രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോൾ

Listen to this Article

കൽപറ്റ: കൽപറ്റയിലെ തന്റെ ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ കുട്ടികളോട്​ ദേഷ്യമോ ശത്രുതയോ ഇല്ലെന്നും ഉത്തരവാദിത്തമില്ലായ്മയാണ് അവർ കാണിച്ചതെന്നും രാഹുൽ ഗാന്ധി. തന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. ഓഫിസ് ആക്രമണം ഒന്നിനും പരിഹാരമല്ല -അദ്ദേഹം വ്യക്തമാക്കി. എസ്.എഫ്.ഐ പ്രവർത്തകർ തകർത്ത ഓഫിസ് സന്ദർശിച്ചശേഷം മാധ്യമങ്ങ​ളോട് സംസാരിക്കുകയായിരുന്നു രാഹുൽ.

തന്റെ ഓഫിസ് എന്നതിലുപരി വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാവേണ്ട ഓഫിസാണ് ആക്രമിക്കപ്പെട്ടതെന്നത് ദൗർഭാഗ്യകരമാണ്. ഇതിനെ വലിയ സംഭവമായി കാണുന്നില്ല. ഇത്തരം ​പ്രവൃത്തികളുടെ അനന്തരഫലം എന്താവുമെന്ന് അവർ ചിന്തിച്ചിട്ടുണ്ടാവില്ല. അവർക്ക് മാപ്പ്കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വയനാട് മണ്ഡലത്തിൽ മൂന്ന് ദിവ​സത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് ഓഫിസിലെത്തിയത്. മാനന്തവാടിയിലെ ബാങ്ക് കെട്ടിടോദ്ഘാടന ചടങ്ങിനുശേഷം കലക്ട​റേറ്റിൽ ദിശ, എം.പി ഫണ്ട് അവലോകന യോഗങ്ങളിൽ പ​ങ്കെടുക്കാൻ പോവുന്നതിനിടെയാണ് സിവിൽ ​സ്റ്റേഷനിൽനിന്ന് അധികം വിദൂരത്തല്ലാത്ത തന്റെ ഓഫിസ് സന്ദർശിച്ചത്.

10 മി​നിറ്റോളം ചെലവഴിച്ച അദ്ദേഹം, ആക്രമണത്തിനിടെ എസ്.എഫ്‌.ഐക്കാരുടെ മര്‍ദനമേറ്റ ഓഫിസ് ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പള്ളി, ഓഫിസിനു പുറത്തു സംഘര്‍ഷത്തിനിടെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകർ എന്നിവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsRahul Gandhi
News Summary - Rahul Gandhi Visits Wayanad Office
Next Story