രാഹുൽ ആരോടും പറയാതെ കടലിൽ, പിന്തുടർന്ന് പൊലീസ്
text_fieldsകൊല്ലം: മത്സ്യത്തൊഴിലാളികളുമായി സംവദിക്കാനെത്തിയ രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി കടലിൽ പോയത് പൊലീസിനെ ആശങ്കയിലാക്കി. നീക്കം തിരിച്ചറിഞ്ഞ പൊലീസ് കടലിൽ പിന്തുടർന്ന് അദ്ദേഹത്തോെടാപ്പം ചേർന്നു.
ബുധനാഴ്ച പുലർെച്ച അഞ്ചോടെയാണ് കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽനിന്ന് രാഹുൽ ഗാന്ധി ടി.എൻ. പ്രതാപൻ എം.പിയെ കൂട്ടി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയത്. തിരുവനന്തപുരത്തു നിന്ന് അദ്ദേഹത്തെ അനുഗമിച്ചിരുന്ന വി.വി.ഐ.പി മോട്ടോർ കേഡ് വിവരം അറിഞ്ഞില്ല.
ഹോട്ടലിലെ 'ഹാൾട്ടിങ് പ്ലേസ്' ചുമതലയുണ്ടായിരുന്ന എ.സി.പി ഇ.പി. റെജിയും ഹെഡ് ക്വാർട്ടേഴ്സ് ഇൻസ്പെക്ടർ എം.സി. ചന്ദ്രശേഖരനും പിന്തുടർന്നു. വാടിയിൽ നിന്ന് രാഹുൽ ഗാന്ധി കയറിയ വള്ളം നീങ്ങിത്തുടങ്ങിയ ഉടൻ, ഇൻസ്പെക്ടർ ചന്ദ്രശേഖരനും ചാടിക്കയറി.
നടുക്കടലിൽെവച്ച് വലിയ വള്ളത്തിലേക്ക് മാറിക്കയറി 15 കിലോമിറ്റർ ദൂരമാണ് മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ ഗാന്ധി വലയെറിഞ്ഞത്. വിവരങ്ങളെല്ലാം അപ്പപ്പോൾ സിറ്റി പൊലീസ് കമീഷണർ ടി. നാരായണനെയും സെക്യൂരിറ്റി കൺട്രോളിനെയും ചന്ദ്രശേഖരൻ ഫോണിലൂടെയും വയർലസ് വഴിയും അറിയിച്ചു.
കമീഷണറുടെ ഇടപെടലിൽ കോസ്റ്റൽ പൊലീസും നടുക്കടലിലെത്തി. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വള്ളം സഞ്ചരിക്കുന്ന ദിക്കും ദിശയും വാടി കടപ്പുറത്തു നിന്നുള്ള ദൂരവും കോസ്റ്റൽ പൊലീസിനെ ചന്ദ്രശേഖരൻ അറിയിച്ചിരുന്നു. തുടർന്ന്, കോസ്റ്റൽ പൊലീസ് സംഘം രാഹുലിനൊപ്പം ചേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.