മാണിയുടെ വാക്കുകൾ എന്നും പ്രചോദനം –രാഹുൽ
text_fieldsപാലാ: ആ ഛായാചിത്രത്തിന് മുന്നിൽ നിൽക്കുേമ്പാൾ െകാച്ചിയിലെ അവസാന കൂടിക്കാഴ്ചയി ൽ കെ.എം. മാണി കരംഗ്രഹിച്ചത് ഓർത്തെടുക്കുകയായിരുന്നു രാഹുൽ ഗാന്ധി. ‘അമേത്തിയിലായി രുന്നതിനാലാണ് അദ്ദേഹത്തിെൻറ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. ഇ നി കേരളത്തിൽ എത്തുന്ന ആദ്യദിവസംതന്നെ ഇവിടെ എത്തണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന ്നു’- മാണിയുടെ ഛായാചിത്രത്തിൽ പൂക്കൾ അർപ്പിച്ചശേഷം രാഹുൽ ജോസ് കെ.മാണി എം.പിയോട് പ റഞ്ഞു. മാണിയുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കാൻ പാലാ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം.
നിശ്ചയിച്ചതിലും മൂക്കാൽ മണിക്കൂർ വൈകി ഉച്ചക്ക് 2.02നാണ് രാഹുൽ എത്തിയത്. പത്തനംതിട്ടയിലെ പൊതുയോഗത്തിനുശേഷം ഹെലികോപ്ടറിൽ പാലാ സെൻറ് തോമസ് കോളജ് ഗ്രൗണ്ടിൽ ഇറങ്ങി അവിടെനിന്ന് കാറിലാണ് വീട്ടിലെത്തിയത്. ജോസ് കെ.മാണിയും അഡ്വ. സിബി ചേനാപ്പാടിയും ചേർന്ന് സ്വീകരിച്ചു. ഷൂ ഉൗരാതെ ഉള്ളിലേക്ക് കയറാൻ ജോസ് കെ.മാണി അഭ്യർഥിച്ചെങ്കിലും രാഹുൽ വിസമ്മതിച്ചു. സ്വീകരണമുറിയിലെ മാണിയുടെ മുഴുനീള ഛായാചിത്രത്തിൽ പൂക്കൾ അർപ്പിച്ച് പ്രണമിച്ചശേഷം കുട്ടിയമ്മക്കരികിലെത്തി അനുശോചനമറിയിച്ചു. േകാട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, പാലാ രൂപത അധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവരെ ജോസ് കെ.മാണി രാഹുലിന് പരിചയപ്പെടുത്തി.
കുടുംബാംഗങ്ങൾക്കൊപ്പം ഇരുന്ന രാഹുൽ, മാണിയെ പലവട്ടം കണ്ടതിെൻറ ഓർമകൾ പങ്കിട്ടു. ഒരു മണ്ഡലത്തെ അഞ്ച് പതിറ്റാണ്ടിലധികം തുടർച്ചയായി പ്രതിനിധീകരിക്കുകയെന്നത് അപൂർവനേട്ടമാണെന്ന് പറഞ്ഞ രാഹുൽ, സോണിയ ഗാന്ധിയുടെ അനുശോചനവും അറിയിച്ചു. തുടർന്ന് ജ്യൂസ് കുടിച്ച അദ്ദേഹം വട്ടയപ്പവും രുചിച്ചു. 15 മിനറ്റോളം വീട്ടിൽ ചെലവഴിച്ചശേഷം എല്ലാ കുടുംബാംഗങ്ങൾക്കും അടുത്തെത്തി കൈകൂപ്പി യാത്രചോദിച്ചായിരുന്നു മടക്കം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ െസക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് എന്നിവർ രാഹുലിനെ അനുഗമിച്ചു. എം.എൽ.എമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, അനൂപ് ജേക്കബ്, കോൺഗ്രസ്-കേരള കോൺഗ്രസ് നേതാക്കളായ ടോമി കല്ലാനി, സണ്ണി തെക്കേടം, ഫിലിപ് കുഴികുളം അടക്കമുള്ളവരും വീട്ടിലുണ്ടായിരുന്നു.
മാണി സമുന്നതനായ നേതാവായിരുന്നെന്നും അദ്ദേഹത്തിെൻറ ഉപദേശം പ്രചോദനം പകർന്നിരുന്നതായും രാഹുൽ ഗാന്ധി പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘കേരളത്തിലെ ജനങ്ങളുടെ ശബ്ദമായിരുന്നു അദ്ദേഹം. അദ്ദേഹത്തോടുള്ള ആദരമാണ് എെൻറ വരവ്. വീട്ടിലെത്താനും കുടുംബാംഗങ്ങളെ കാണാനും കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്’ - അദ്ദേഹം പറഞ്ഞു.
മാണി വിടവാങ്ങിയ ദിവസം രാഹുൽ ഫോണിൽ അനുശോചനം അറിയിച്ചത് ജോസ് കെ.മാണിയും അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.