രാഹുൽ പറയും മുേമ്പ നേതാക്കൾ എടുത്തുചാടി–പി.സി. ചാക്കോ
text_fieldsന്യൂഡൽഹി: കേരളത്തിലെ ലോക്സഭ സീറ്റുകളുടെ കാര്യത്തിൽ നടന്നത് ഗ്രൂപ് വീതംവെപ്പ ാണെന്ന് പ്രവർത്തക സമിതിയംഗം പി.സി. ചാക്കോ. സ്വന്തം ഗ്രൂപ്പിെൻറ താൽപര്യത്തിനപ്പുറം ചിന്തിക്കാത്ത സങ്കുചിത താൽപര്യമാണ് നേതാക്കൾക്ക്. സ്ഥാനാർഥി ചർച്ച നടന്നത് പക്വ തയോടെയല്ലെന്നും ചാക്കോ കുറ്റപ്പെടുത്തി. ജയസാധ്യതയുള്ളവരെ പരിഗണിക്കുന്നതിനു പകരം പ്രബലമായ രണ്ടു ഗ്രൂപ്പുകൾ സീറ്റും സ്ഥാനമാനങ്ങളും പങ്കുവെക്കുന്നതാണ് കേരളത്തിൽ വർഷങ്ങളായുള്ള സ്ഥിതി. കേരളത്തിലെ സ്ഥാനാർഥി നിർണയത്തിൽ ആ പോരായ്മയുണ്ടെന്നും ചാക്കോ പറഞ്ഞു.
കേരളത്തിലെ സ്ഥാനാർഥി നിർണയ ചർച്ചകളിൽ കാര്യമായ ഇടമില്ലാതിരുന്ന പി.സി. ചാക്കോ കഴിഞ്ഞ തവണ ചാലക്കുടിയിൽ മത്സരിച്ചു തോറ്റിരുന്നു. അദ്ദേഹത്തിെൻറ സ്ഥാനാർഥിത്വം ഇക്കുറി പരിഗണിക്കപ്പെട്ടതുമില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു മുേമ്പ കേരളത്തിലെ നേതാക്കൾ എടുത്തുചാട്ടം നടത്തിയെന്ന് പി.സി. ചാക്കോ കുറ്റപ്പെടുത്തി. മത്സരിക്കാൻ രാഹുൽ സമ്മതം അറിയിെച്ചന്ന മട്ടിലാണ് പ്രചാരണം നടന്നത്. ഇതു ശരിയല്ല. രാഹുൽ എടുക്കേണ്ട ഒരു തീരുമാനത്തിൽ, കടത്തിപ്പറയുന്നത് വസ്തുതാപരമല്ല. രാഹുൽ മത്സരിക്കുന്നതിനെ സി.പി.എം എതിർക്കുന്നതിൽ വലിയ കാര്യമില്ല.
തെരഞ്ഞെടുപ്പിനുശേഷം രാഹുൽ ഗാന്ധിയെ പിന്തുണക്കേണ്ടവരുമായി പല സംസ്ഥാനത്തും പരസ്പരം മത്സരിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ പൊതുവായ സാഹചര്യങ്ങൾക്കൊത്ത് പ്രതിപക്ഷ സഖ്യങ്ങൾ രൂപപ്പെട്ടിട്ടില്ല. രാഹുൽ വയനാട്ടിൽ വന്നാലും ഇല്ലെങ്കിലും ദേശീയ ചുറ്റുപാടുവെച്ചു നോക്കിയാൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും അദ്ദേഹം സ്ഥാനാർഥിയാണെന്ന് ചാക്കോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.