യുവാക്കൾ മോദിയെ ചോദ്യം ചെയ്യണം –രാഹുൽ
text_fieldsതൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുവാക്കൾ ചോദ്യം ചെയ്യണമെന്ന് എ.െഎ.സി.സി അധ്യ ക്ഷൻ രാഹുൽഗാന്ധി പ്രസ്താവിച്ചു. രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും ചാനലുകള ിലും മറ്റു മാധ്യമങ്ങളിലും പരസ്യം നൽകുന്നതിനുള്ള പണത്തിെൻറ സ്രോതസ്സിനെക്കുറിച്ച ുമാണ് മോദിയോട് ചോദിക്കേണ്ടതെന്ന് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.
സത്യ സന്ധനാണെങ്കിൽ മോദി ഇത് തുറന്ന് സമ്മതിക്കണം. അനിൽ അംബാനി, നീരവ് മോദി, മെഹൂൽചോക് സി തുടങ്ങിയ വമ്പൻമാർക്ക് വായ്പ നൽകിയ കോടികൾ യുവ സംരംഭകർക്ക് കൊടുത്താൽ രാജ്യത്ത് ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകും. 35,000 കോടി കൊണ്ട് നീരവ് മോദിക്ക് ഉണ്ടാക്കാൻ സാധിക്കാത്ത തൊഴിലവസരം കേരളത്തിലെ യുവാക്കൾ 35 ലക്ഷം കൊണ്ട് ചെയ്യും -അദ്ദേഹം പറഞ്ഞു. തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ ദേശീയ മത്സ്യത്തൊഴിലാളി പാർലമെൻറിൽ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
അദാനിയും അംബാനിയും ചോക്സിയുമൊക്കെയാണ് പരസ്യപ്പണം നൽകുന്നതെന്ന് എല്ലാവർക്കുമറിയാം. മോദി ഇത് മറച്ച് വെക്കുകയാണ്. ഇത്തരം കാര്യങ്ങളിലാണ് മോദിക്കെതിരേ കോൺഗ്രസ് യുദ്ധം ചെയ്യുന്നത്. രാജ്യെത്ത ബാങ്കിങ്ങ്, സാമ്പത്തിക മേഖലകളിൽ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകണം. നീരദ് മോദിക്ക് 35,000 കോടിയും വിജയ് മല്ല്യക്ക് 10,000 കോടിയുമാണ് ബാങ്ക് വായ്പ നൽകിയത്. ഇവരും അനിൽ അംബാനിയുമടക്കം രാജ്യത്തെ 15 വൻകിട ബിസിനസുകാരുടെ മൂന്നര ലക്ഷം കോടിയുടെ വായ്പയാണ് മോദി എഴുതി തള്ളിയത്. ഇവർ രാജ്യത്ത് എത്ര തൊഴിൽ അവസരങ്ങൾ ഉണ്ടാക്കി? അതിസമ്പന്നർക്ക് ബാങ്കിങ്ങ് മേഖല കൈയടക്കാനുള്ള ഉപകരണമാണ് മോദി.
തുറമുഖ ഉടമസ്ഥർ അടക്കം മോദിയുടെ സുഹൃത്തുകളാണ്. ജനങ്ങളുടെ ഭൂമിയാണ് ഇവർക്ക് വേണ്ടി ഏറ്റെടുക്കുന്നത്. മോദിക്ക് പ്രതിഛായ സൃഷ്ടിക്കുന്നത് ഇൗ വൻകിട ബിസിനസുകാരാണ്. പകരം അവരുടെ താൽപര്യങ്ങൾ മോദി സംരക്ഷിക്കുന്നു. അനിൽ അംബാനി, നീരദ് മോദി, മെഹൂൾ ചോക്സി തുടങ്ങിയവരെ താൻ ഭായ് എന്ന് വിളിക്കാറില്ല. ഇവരെല്ലാം മോദിയുമായി ബന്ധമുള്ള സത്യസന്ധരല്ലാത്ത വ്യവസായികളാണ്. ഇവരെയൊക്കെ മോദി ഭായ് എന്നാണ് വിളിക്കാറ്.
എെൻറയും കോൺഗ്രസിെൻറയും നിലപാട് കർഷകരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്ന പാവങ്ങൾക്കൊപ്പമാണ്. അതൊരു കുറ്റമായാണ് പലരും കാണുന്നത്. അനിൽ അംബാനിയടക്കമുള്ളവരുടെ വായ്പ എഴുതിത്തള്ളാമെങ്കിൽ എന്തുകൊണ്ട് പാവപ്പെട്ട കർഷകരുടെ വായ്പ എഴുതിത്തള്ളിക്കൂടാ? - രാഹുൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.