Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്:...

വയനാട്: ആഗ്രഹിക്കുന്നത് ആയുഷ്കാല ബന്ധമെന്ന് രാഹുൽ

text_fields
bookmark_border
വയനാട്: ആഗ്രഹിക്കുന്നത്  ആയുഷ്കാല ബന്ധമെന്ന് രാഹുൽ
cancel
കൽപറ്റ: സമാധാനപരമായ സഹവർത്തിത്വത്തിന് രാജ്യത്തിെൻറ ഇതരദിക്കുകളിലുള്ളവർക് ക് മാതൃകയാക്കാവുന്ന മഹനീയമായ മണ്ണാണ് വയനാടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധ ി. വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ സ്നേഹവും സാഹോദര്യവും പ്രധാനമന്ത്രി ന രേന്ദ്ര മോദി കണ്ടറിയണം. വൈവിധ്യങ്ങളുടെ ഈ മണ്ണിൽ എന്തുമാത്രം സ്നേഹത്തോടെയാണ് ആളു കൾ കഴിയുന്നതെന്ന് രാജ്യം പഠിക്കുകയും മനസ്സിലാക്കുകയും വേണം. വയനാട് മണ്ഡലത്തിലെ യ ു.ഡി.എഫ് സ്ഥാനാർഥിയായ രാഹുൽ സുൽത്താൻ ബത്തേരി സെൻറ് മേരീസ് കോളജ് ഗ്രൗണ്ടിൽ ആയിര ങ്ങൾ പങ്കെടുത്ത പ്രചാരണ പൊതുസമ്മേളനത്തിലാണ് വയനാടിനെയും കേരളത്തെയും വാനോളം പ ുകഴ്ത്തിയത്.

വയനാട്ടിൽ മത്സരിക്കുന്നത് അഭിമാനമായി കരുതുന്നുവെന്നും വയനാട ുമായി ചുരുങ്ങിയ കാലത്തേക്കല്ല, ജീവിതകാലം മുഴുവനുമുള്ള ബന്ധമാണ് താൻ ആഗ്രഹിക്കുന ്നതെന്നും രാഹുൽ പറഞ്ഞു.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിെൻറ ജനവിരുദ്ധ നയങ്ങ ളും വാഗ്ദാന ലംഘനങ്ങളും വിമർശനവിധേയമാക്കിയ പ്രസംഗത്തിൽ ഇടതുപക്ഷത്തിനെതിരെ ഒര ു വാക്കുപോലും രാഹുൽ ഉരിയാടിയില്ല. ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും വന്യമൃ ഗശല്യവും രാത്രിയാത്ര നിരോധനവുമടക്കം വയനാടിെൻറ പ്രാദേശിക പ്രശ്നങ്ങൾ എണ്ണിയെണ്ണ ിപ്പറഞ്ഞ പ്രസംഗത്തിൽ ‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ താൻ നിങ്ങൾക്കൊപ്പമുണ് ടാവും’ എന്ന് ഉറപ്പുനൽകി.

‘വ്യത്യസ്ത വിശ്വാസങ്ങളിലും ആശയങ്ങളിലും ചിന്താധാരകളിലും കഴിയുമ്പോഴും മറ്റുള്ളവരെ ആദരിക്കാനും പരിഗണിക്കാനും തയാറാവുന്ന സംസ്കാരമാണ് ഈ നാടിെൻറ ശക്തി. നിങ്ങളുടെ മുന്നിൽ എഴുന്നേറ്റുനിൽക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. രാഷ്ട്രീയക്കാരനെന്ന രൂപത്തിലല്ല, നിങ്ങളുടെ മകൻ, സഹോദരൻ, അല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ എന്ന നിലയിലാണ് ഞാൻ സംസാരിക്കുന്നത്. -രാഹുൽ പറഞ്ഞു.

ശ്രീധന്യയെയും കുടുംബത്തെയും ചേർത്തുപിടിച്ച് രാഹുൽ

കൽപറ്റ: സിവിൽ സർവിസ് പരീക്ഷയിൽ മികച്ച വിജയംനേടിയ ശ്രീധന്യ സുരേഷിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിൽക്കണ്ട് അഭിനന്ദിച്ചു. സുൽത്താൻ ബത്തേരിയിലെ പൊതുസമ്മേളനശേഷമാണ് ശ്രീധന്യയുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയത്. ശ്രീധന്യയുടെ പിതാവ് സുരേഷ്, മാതാവ് കമല, സഹോദരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഏറെനേരം രാഹുലുമായും മുതിർന്ന നേതാക്കളുമായും ശ്രീധന്യ സംസാരിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത റാങ്കിലേക്ക് എത്തിയതിനെയും അഭിമുഖത്തിലെ ചോദ്യങ്ങളെയും കുറിച്ച് അദ്ദേഹം ശ്രീധന്യയോട് ആരാഞ്ഞു. വയനാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ശ്രീധന്യ രാഹുലിെൻറ ശ്രദ്ധയിൽപ്പെടുത്തി.

കുറിച്യർ വിഭാഗത്തിൽനിന്നുള്ള ശ്രീധന്യ 410ാം റാങ്കോടെയാണ് സിവിൽ സർവിസ് പരീക്ഷയിൽ ചരിത്രം കുറിച്ചത്. ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യമായാണ് ഒരു പെൺകുട്ടി സിവിൽ സർവിസ് വിജയിക്കുന്നത്. പരീക്ഷഫലം വന്നദിവസം രാഹുൽ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. വയനാട്ടിലെത്തുമ്പോൾ നേരിൽ കാണാമെന്നും അറിയിച്ചിരുന്നു. ഒരാഴ്ചയായി ന്യുമോണിയ ബാധയെ തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീധന്യ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയാണ് രാഹുൽ ഗാന്ധി കാണാൻ താൽപര്യം പ്രകടിപ്പിച്ച വിവരം കുടുംബത്തെ അറിയിച്ചത്. സെൻറ് മേരീസ് കോളജിലെ ഓഫിസ് മുറിയിലായിരുന്നു കൂടിക്കാഴ്ച. ശ്രീധന്യക്കും കുടുംബത്തിനുമൊപ്പം ഭക്ഷണം കഴിച്ച്, ഫോട്ടോയെടുത്താണ് രാഹുൽ മടങ്ങിയത്. രാഹുലിനെ നേരിൽക്കണ്ട് സംസാരിച്ചതിെൻറ സന്തോഷത്തിലാണ് കുടുംബം.

രാഹുൽ ഗാന്ധി മടങ്ങിയത് മലയോരത്തിെൻറ ആവേശം നെഞ്ചേറ്റി

തിരുവമ്പാടി: മലയോര മേഖലയുടെ ആവേശം നെഞ്ചേറ്റിയാണ് രാഹുൽ ഗാന്ധി തിരുവമ്പാടിയിൽനിന്ന് മടങ്ങിയത്. നെഹ്റു കുടുംബത്തിലെ ഇളമുറക്കാരനെ അഭിവാദ്യം ചെയ്യാനുള്ള അവസരമായാണ് രാഹുലിെൻറ സന്ദർശനത്തെ കുടിയേറ്റജനത കണ്ടത്. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ മൈതാനിയിലേക്ക് പ്രവഹിച്ചത് ഗ്രാമനിഷ്കളങ്കതയുടെ പ്രതിഫലനമായി. രാവിലെ 11 മണിയോടെ മലയോരമേഖലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ കുടുംബസമേതം പ്രസംഗവേദി ലക്ഷ്യമാക്കി എത്തിക്കൊണ്ടിരുന്നു.

സ്ത്രീകളും കുട്ടികളും കൂട്ടമായെത്തി. 1.10ന് രാഹുലിെൻറ ഹെലികോപ്റ്റർ കെ.എസ്.ആർ.ടി. സി ഡിപ്പോ മൈതാനിയിലിറങ്ങി. ഇവിടെയും രാഹുലിനെ കാണാൻ ജനക്കൂട്ടമെത്തിയിരുന്നു. അവിടെനിന്ന് കാറിൽ സുരക്ഷ വാഹനവ്യൂഹത്തിെൻറ അകമ്പടിയോടെ ഒരു കി.മീ മാത്രം അകലെയുള്ള ഹൈസ്കൂൾ മൈതാനിയിലെ പ്രസംഗവേദിയിലേക്ക്. 1.22ഓടെ വേദിക്കരികെ രാഹുൽ എത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും രാഹുലിനൊപ്പമെത്തി. നിവേദനം നൽകാനെത്തിയ ഫാ. ആൻറണി കൊഴുവനാലിെൻറ നേതൃത്വത്തിലെത്തിയ കർഷകനേതാക്കളുമായി സംസാരിച്ച ശേഷമാണ് രാഹുൽ വേദിയിലേക്ക് കയറിയത്.

ലളിതമായ ഇംഗ്ലീഷിൽ ജനങ്ങളെ കൈയിലെടുക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. വയനാട്ടിലെ പ്രശ്നങ്ങൾ പഠിക്കാനാണ് നിങ്ങളിൽ ഒരാളായി ഞാനിവിടെ മത്സരിക്കുന്നതെന്ന രാഹുലിെൻറ വാക്കുകൾ ജനങ്ങൾ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. കർഷകർ ഉൾപ്പെടെയുള്ള ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാര വാഗ്ദാനവും മോദിയുടെ വിഭാഗീയ ഭരണത്തിനെതിരെയുള്ള എതിർപ്പും വ്യക്തമാക്കുന്നതായിരുന്നു 40 മിനിറ്റ് നീണ്ട പ്രസംഗം. ഇടതുപക്ഷത്തിനെതിരെ ഒരു വാക്കുപോലും പറയാതെ സംസാരം അവസാനിപ്പിച്ചതും ശ്രദ്ധേയമായി.

ശ്രീധന്യ തൊഴിലുറപ്പ് പദ്ധതിയുടെ സൃഷ്ടി -രാഹുൽ

തിരുവമ്പാടി: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വയനാട്ടിലെ ആദിവാസി യുവതി ശ്രീധന്യ സുരേഷിനെ വാനോളം പുകഴ്ത്തി യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിെൻറ അപമാനമെന്നു പറഞ്ഞ തൊഴിലുറപ്പ് പദ്ധതിയാണ് ശ്രീധന്യയെന്ന സിവിൽ സർവിസുകാരിയെ സൃഷ്ടിച്ചതെന്ന് തിരുവമ്പാടിയിൽ വോട്ട് തേടിയെത്തിയ രാഹുൽ പറഞ്ഞു.

‘ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ, മാതാപിതാക്കൾക്ക് എന്താണ് ജോലിയെന്ന് ശ്രീധന്യയോട് ഞാൻ ചോദിച്ചു. തൊഴിലുറപ്പ് പദ്ധതിയാണെന്നും അതിൽനിന്നുള്ള വരുമാനമാണ് സിവിൽ സർവിസ് പഠനത്തിന് സഹായകമായതെന്നും അവൾ പറഞ്ഞു. എന്നാൽ, യുപി.എ സർക്കാർ നടപ്പാക്കിയ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്തിന് അപമാനമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്’-ഹർഷാരവങ്ങൾക്കിടയിൽ രാഹുൽ കൂട്ടിച്ചേർത്തു.

പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കഴിവും സ്ഥൈര്യവും ശ്രീധന്യക്കുണ്ട്. ഇനിയും ആയിരം മിടുക്കികളായ ശ്രീധന്യമാരെ സൃഷ്ടിക്കും. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ നടപ്പാക്കുന്ന ‘ന്യായ്’ പദ്ധതി വഴി വയനാട്ടിലും തൊട്ടപ്പുറത്തെ കർണാടകയിലും ആയിരക്കണക്കിന് ശ്രീധന്യമാരെ കോൺഗ്രസിന് ഉയർത്തിക്കൊണ്ടുവരാൻ കഴിയും. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ 100ൽനിന്ന് 150 ആയി ഉയർത്തും.

നോട്ടുനിരോധനവും ജി.എസ്.ടിയും തൊഴിലവസരങ്ങളടക്കം നഷ്ടപ്പെടുത്തി  ശ്രീധന്യമാരുെട സ്വപ്നങ്ങൾ തകർത്തു. ന്യായ് പദ്ധതിയും തൊഴിലുറപ്പുമാണ് തങ്ങളെ മികച്ച നിലവാരത്തിലേക്ക് പ്രാപ്തരാക്കിയതെന്ന് എന്നെങ്കിലും നേരന്ദ്ര മോദിയെ കണ്ടാൽ ശ്രീധന്യയെപ്പോലുള്ളവർ പറയുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

പരിഭാഷയിൽ കേമി ജ്യോതി
തിരുവമ്പാടി: ചൊവ്വാഴ്ച െകാല്ലം പത്തനാപുരത്തും തിരുവനന്തപുരത്തും രാഹുൽ ഗാന്ധിയുെട പ്രസംഗം പരിഭാഷപ്പെടുത്തി ഏറെ കൈയടി നേടിയ ജ്യോതി വിജയകുമാർ തിരുവമ്പാടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലും കൈയടി നേടി. കോൺഗ്രസ് അധ്യക്ഷെൻറ ഇംഗ്ലീഷ് പ്രസംഗം കാമ്പും കഴമ്പും ചോരാതെ പരിഭാഷപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി അപമാനമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം രാഹുൽ പറഞ്ഞപ്പോൾ ‘അഭിമാനം’ എന്ന് നാക്കുപിഴച്ചതൊഴിച്ചാൽ ഉജ്ജ്വലമായിരുന്നു പരിഭാഷ. രാഹുൽ എത്തുന്നതിനുമുേമ്പ വേദിയിലെത്തിയ ജ്യോതി മൈക്കിെൻറ ശബ്ദസൗകര്യങ്ങളടക്കം പരിശോധിച്ചിരുന്നു. കോൺഗ്രസ് വേദികളിലെ പതിവു വില്ലനായ ശബ്ദത്തകരാറില്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു ജ്യോതിയുടെ പരിഭാഷ. സംഘടന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുേഗാപാലാണ് പരിഭാഷകയെ സദസ്സിന് പരിചയപ്പെടുത്തിയത്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRahul Gandhi
News Summary - rahul gandhi in kerala today
Next Story