‘രാഹുൽ ബ്രോ’യെ കാത്തോളണേ...
text_fieldsപൊതുവെ കനത്ത ചൂടുള്ളപ്പോൾ കർണാടകയിലെ ചൂടുകാറ്റ് കടന്നുകയറുന്ന ദേശമാണ് പു ൽപള്ളി. ദ്രുതവാട്ടത്തിൽ നശിച്ചുതീരുന്ന കുരുമുളക് കൊടികൾക്കൊപ്പം ഒരുപാട് ജീവ ിതസ്വപ്നങ്ങളും ഉണങ്ങിക്കരിയുന്ന കർഷകരുടെ മണ്ണ്. ടൗണിൽ തേയിലത്തോട്ടത്തിെൻറ പച്ചപ്പിൽ പുഞ്ചിരിച്ചുനിൽക്കുന്ന പ്രിയങ്ക ഗാന്ധിയുടെ കൂറ്റൻ ചിത്രം. വിളനാശവും വില ത്തകർച്ചയുംമൂലം ജീവിതം ത്രിശങ്കുവിലായ കർഷകരുടെ സംഗമത്തിലേക്ക് ചിത്രത്തിലെ പ്ര ിയനേതാവ് പറന്നിറങ്ങുന്നതും കാത്തിരിക്കുകയാണ് പൊള്ളുന്ന ചൂടിലും ആയിരക്കണക്കി നാളുകൾ. മാനന്തവാടിയിൽ പ്രസംഗം മുക്കാൽ മണിക്കൂർ നീണ്ടതോടെ പുൽപള്ളിയിലേക്കുള്ള വരവ് കൂടുതൽ വൈകുകയായിരുന്നു. ‘ജീവിതത്തിലെ ഏറ്റവും സുന്ദരവും വേദന നിറഞ്ഞതുമായ സന്ദർഭങ്ങളിൽ എെൻറ കൈ ചേർത്തുപിടിച്ച പ്രിയസഹോദരനെ നിങ്ങളെ ഏൽപിക്കുകയാണെ’ന്നു പറഞ്ഞ് മാനന്തവാടിയിലെ സദസ്സിനെ ഇളക്കിമറിച്ചായിരുന്നു പ്രസംഗം.
ചെറ്റപ്പാലത്തുനിന്ന് 72കാരൻ ഉളിയാൻകോട്ട് വർഗീസ് അടക്കം കുറെ കർഷകർ പാളത്തൊപ്പിയണിഞ്ഞ് രാവിലെ മുതൽ ക്ഷേത്രമൈതാനത്ത് മുൻനിരയിലുണ്ട്. പ്രിയങ്കയോട് കർഷകരുടെ പ്രയാസങ്ങൾ അവതരിപ്പിക്കാൻ കാത്തിരിക്കുകയാണ് ഹിന്ദിയും ഇംഗ്ലീഷും വശമുള്ള നായ്ക്കട്ടിയിലെ കർഷകൻ പി.സി. അസൈനാർ. അതിരാവിലെ മുതൽ പുൽപള്ളി ലക്ഷ്യമാക്കി ആളുകൾ ഒഴുകിത്തുടങ്ങിയിരുന്നു. ഒടുവിൽ രണ്ടുമണിക്കൂർ ൈവകി പ്രിയനേതാവ് ഉടൻ എത്തുമെന്ന അറിയിപ്പ് മുഴങ്ങിയതോടെ ജനം സദസ്സിെൻറ പൊരിവെയിലിലേക്ക് ഇറങ്ങി. ഒന്നരയോടെ ആകാശത്ത് ഹെലികോപ്ടറിെൻറ വിദൂര ദൃശ്യം. സദസ്സിെൻറ ആവേശങ്ങൾക്കുമീതെ താഴ്ന്നുപറന്ന് ഹെലികോപ്ടർ തൊട്ടപ്പുറം പഴശ്ശിരാജ കോളജ് മൈതാനത്തെ െഹലിപാഡിലേക്ക്.
ആ കാത്തിരിപ്പിലേക്ക് ആവേശമായി പ്രിയങ്കയെത്തി. അഭിവാദ്യത്തിൽ സദസ്സ് ഇളകിമറിഞ്ഞു. വേദിയുടെ മുൻനിരയിൽ പ്രിയങ്കയെ കാണാനും സംസാരിക്കാനും നേരത്തേ സജ്ജരായിരിക്കുന്ന കർഷകരുടെ കാര്യം കെ.സി. വേണുഗോപാൽ അവതരിപ്പിച്ചു. മടിയൊന്നും കൂടാതെ അവർ തയാർ. എസ്.പി.ജിക്കാർ അങ്കലാപ്പിലായി. പ്രിയങ്കയെ കാണാനുള്ളവർക്ക് മാത്രമായി കരുതിവെച്ച സ്ഥലത്ത് അപ്പോൾ സൂചികുത്താനിടമില്ലാതെ ആളുകൾ നിറഞ്ഞിരുന്നു. ഇതിനിടയിൽ കമ്പിവലകൾക്കിടയിലൂടെ നടന്നുനീങ്ങാനുള്ള സ്ഥലത്ത് പ്രിയങ്കയെ പ്രതീക്ഷിച്ചവർ അമ്പരന്നു. അവർ വരുന്നത് ജനക്കൂട്ടത്തിനു നടുവിലേക്കാണ്. മാധ്യമപ്രവർത്തകർ ഇരിപ്പുറപ്പിച്ചതിനു മുന്നിലൂടെ പ്രിയങ്ക കർഷകർക്കരികിലേക്ക് നീങ്ങിയേപ്പാൾ ഹസ്തദാനത്തിനായി പ്രവർത്തകർ തിക്കിത്തിരക്കിയെത്തി. എസ്.പി.ജിയിലെ ഉരുക്കുമുഷ്ടിക്കാർ സംരക്ഷണകവചം തീർക്കുംമുേമ്പ, നീട്ടിയ കൈകളിൽ പ്രിയങ്കയുടെ സ്നേഹാഭിവാദ്യം. കർഷകരുടെ നിരയിലെത്തിയേപ്പാൾ, ചോദിക്കാനും പറയാനും കരുതിവെച്ചതൊക്കെ അസൈനാർ ഹിന്ദിയിൽ പറഞ്ഞുതീർത്തു. പ്രിയങ്ക സശ്രദ്ധം എല്ലാം കേട്ടു.
തിരിച്ച് വേദിയിലേക്ക്. കർഷക സംഗമത്തിലെത്തിയ നേതാവിന് പുൽപള്ളിയിലെ കൃഷിക്കാർ സ്നേഹസമ്മാനമായി നൽകിയത് പഴുത്ത ‘സ്വർണമുഖി’ വാഴക്കുല. നമസ്കാരം എന്നുപറഞ്ഞ് തുടങ്ങിയ പ്രിയങ്ക വയനാട്ടിലെ എെൻറ സഹോദരീ സഹോദരന്മാരേ എന്നാണ് അഭിവാദ്യം ചെയ്തത്. പഴശ്ശിരാജയുടെ പോരാട്ടവും സ്വാതന്ത്ര്യസമര ചരിത്രവും പറഞ്ഞുതുടങ്ങിയ പ്രസംഗം പതിയെ കർഷകരുടെ പ്രശ്നങ്ങളിലേക്ക്. വയനാട്ടിലെ നെല്ല്, കാപ്പി, കുരുമുളക് കൃഷിക്കാരടക്കമുള്ളവരുടെ ദുരിതങ്ങൾ വിവരിച്ചശേഷം കോൺഗ്രസ് പ്രകടനപത്രികയിൽ കർഷകർക്കായി നൽകുന്ന വാഗ്ദാനങ്ങളുടെ ചെറുവിശദീകരണം. ഒടുവിൽ രാജ്യത്തെ ഭിന്നിപ്പിക്കുന്ന നരേന്ദ്ര മോദി സർക്കാറിെനതിരെ രൂക്ഷവിമർശനവും. പ്രസംഗത്തിനൊടുവിൽ സീത-ലവകുശ ക്ഷേത്രം സന്ദർശിക്കാനുള്ള ആഗ്രഹം പങ്കുവെച്ചു. സമയം വൈകിയതിനാൽ ക്ഷേത്രം അടച്ചിരുന്നു. അടുത്തതവണ വരുേമ്പാൾ എന്തായാലും ക്ഷേത്രം സന്ദർശിക്കുമെന്ന് പ്രിയങ്കയുടെ ഉറപ്പ്.
ആത്മഹത്യ ചെയ്ത കർഷകരുടെ ഭാര്യമാരുമായി ഇതിനിടയിൽ കൂടിക്കാഴ്ച നടത്തി അവരെ ആശ്വസിപ്പിച്ചു. ൈവകിയതിനാൽ തൃക്കൈപ്പറ്റയിൽ ജവാൻ വസന്തകുമാറിെൻറ കുടുംബത്തിെൻറ സന്ദർശനം ൈവകീട്ടേക്ക് മാറ്റി നിലമ്പൂരിലേക്ക്.
അരീക്കോട്ടെ പരിപാടിയും കഴിഞ്ഞ് വൈകീട്ട് തിരിച്ച് തൃക്കൈപ്പറ്റയിലെത്തുമെന്ന അറിയിപ്പിൽ ഭേദഗതി വന്നു. ഞായറാഴ്ച രാവിലെയിലേക്ക് തൃക്കൈപ്പറ്റ സന്ദർശനം മാറ്റിയതോടെ ആവേശഭരിതരായ പ്രവർത്തകർക്ക് ഒരവസരംകൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.