ഒരു പോക്സോ കൂടി വരുമെന്ന് സംശയമുണ്ട്; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രാഹുൽ ഈശ്വർ
text_fieldsതിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. രാഹുൽ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ആരും സപ്പോർട്ട് ചെയ്യില്ലെന്നും എന്നാൽ ഇത്തരത്തിലുള്ള പരാതി ആർക്കെതിരെയും ഉണ്ടാക്കാൻ കഴിയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
'രണ്ടാമത്തെ പരാതിയിൽ കോടതി സംശയം പ്രകടിപ്പിച്ചു. ആദ്യത്തെ പരാതി നിലനിൽക്കില്ല എന്ന് പറഞ്ഞു. രണ്ട് പരാതിയിലും പറയുന്ന കാര്യങ്ങൾ ഒന്നിച്ചാക്കി സാമ്പത്തിക ചൂഷണം കൂടി ചേർത്ത് പുതിയൊരു പരാതിയാക്കി. പൊലീസിനെ ദുരുപയോഗം ചെയ്യാനാണെങ്കിൽ എല്ലാം സംസ്ഥാനത്തും അത് സാധ്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു പോക്സോ കൂടി വരുമെന്ന് എനിക്ക് സംശയമുണ്ട്' - രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുൽ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ആരും സപ്പോർട്ട് ചെയ്യില്ലെന്നും ഇത്തരത്തിലുള്ള പരാതി ആർക്കെതിരെയും ഉണ്ടാക്കാൻ കഴിയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പെൺകുട്ടി ആരാണെന്ന് പുറത്ത് പറയാൻ പറ്റില്ല. ഭ്രൂണത്തിന്‍റെ തെളിവ് ഉണ്ടെന്ന് പറയുന്നു. ശരിയാണോ എന്ന് അറിയില്ല. രാഹുലിനെ കുടുക്കിയതാണോ എന്ന് അറിയില്ലെന്നും നാളെ മറ്റ് പാർട്ടിയിലെ നേതാക്കൾക്കെതിരെയും ഇത്തരം പരാതി വരാമെന്നാണ് രാഹുൽ ഈശ്വറിന്‍റെ വാദം.
അതേസമയം, നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും യുവതിയെ അധിക്ഷേപിച്ചും വിഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് രാഹുൽ ഈശ്വറിനെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു. രാഹുൽ ഈശ്വർ കേസുമായി ബന്ധപ്പെട്ട് മൂന്നാഴ്ച റിമാൻഡിലായിരുന്നു. പിന്നീട് കർശന ഉപാധികളോടെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യമനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

