Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെഎ.പി.എച്ച് മുൻ...

െഎ.പി.എച്ച് മുൻ എഡിറ്റർ റഹ്മാൻ മുന്നൂർ അന്തരിച്ചു

text_fields
bookmark_border
െഎ.പി.എച്ച് മുൻ എഡിറ്റർ റഹ്മാൻ മുന്നൂർ അന്തരിച്ചു
cancel

കോഴിക്കോട്: ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്(െഎ.പി.എച്ച്) മുൻ എഡിറ്ററുമായിരുന്ന റഹ്മാൻ മുന്നൂർ എന്ന പി.ടി. അബദുറഹ്മാൻ (61) അന്തരിച്ചു. ഒരേസമയം അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനംചെയ്യാൻ കഴിയുന്ന മലയാളത്തിലെ എണ്ണംപറഞ്ഞ വിവർത്തകരിൽ ഒരാളായിരുന്നു. കോഴിക്കോട് ചാത്തമംഗലം മുന്നൂരിൽ പാറക്കാൻെതാടി തെക്കേക്കാരൻ മുഹമ്മദിെൻറയും ആമിനയുടെയും മകനായി 1956 ഡിസംബർ 22ന് ജനിച്ചു.

ശാന്തപുരം ഇസ്ലാമിയ കോളജിൽനിന്ന് ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് അറബി സാഹിത്യത്തിൽ എം.എയും കരസ്ഥമാക്കി. മലയാളത്തിലെ പ്രമുഖ പുസ്തക പ്രസാധകരായ െഎ.പി.എച്ച് എഡിറ്ററായി 2017ൽ വിരമിച്ച അദ്ദേഹം നേരേത്ത ഇസ്ലാമിക വിജ്ഞാന കോശം അസോ.എഡിറ്റർ, ആരാമം ചീഫ് എഡിറ്റർ, പ്രബോധനം വാരിക സബ് എഡിറ്റർ, ബോധനം ത്രൈമാസിക എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇടക്കാലത്ത് സൗത്ത് വിഷൻ, ധർമധാര തുടങ്ങിയ ദൃശ്യ മാധ്യമങ്ങളുടെ ചുമതലയും അദ്ദേഹം വഹിക്കുകയുണ്ടായി. നിരവധി ഒാഡിേയാ കാസറ്റുകൾക്ക് ഗാനരചന നടത്തുകയും ടെലിവിഷൻ പരിപാടികൾക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.

പ്രധാന കൃതികൾ: സർവത്ത് സൗലത്തിെൻറ ഇസ്ലാമിക ചരിത്ര സംഗ്രഹം (നാല് വാല്യം), അബ്ദുൽ ഹഖ് അൻസാരിയുടെ സൂഫിസവും ശരീഅത്തും, വിശ്വാസിയുടെ ജീവിതലക്ഷ്യം, അമീൻ അഹ്സൻ ഇസ്ലാഹിയുടെ ആത്മസംസ്കരണം, മൗലാനാ മൗദൂദിയുടെ സുന്നത്തിെൻറ പ്രാമാണികത, വ്രതാനുഷ്ഠാനം, താരീഖ് സുവൈദാെൻറ ഫലസ്തീൻ സമ്പൂർണ ചരിത്രം, അബ്ദുല്ല അടിയാറിെൻറ ഞാൻ സ്നേഹിക്കുന്ന ഇസ്ലാം, സദ്റുദ്ദീൻ ഇസ്ലാഹിയുടെ നിഫാഖ് അഥവാ കാപട്യം (വിവർത്തനങ്ങൾ). സൂഫിക്കഥകൾ, സഅദി പറഞ്ഞ കഥകൾ, മുഹമ്മദലി ക്ലേ, മർയം ജമീല, കുട്ടികളുടെ മൗദൂദി തുടങ്ങിയവ സ്വന്തം കൃതികളാണ്. സയ്യിദ് അബുൽ ഹസൻ അലി നദ്വിയുടെ മാസ്റ്റർ പീസായ ‘മാദാ ഖസിറൽ ആലം ബി ഇൻഹിത്വാത്വി ൽ മുസ് ലിമീൻ’െൻറ വിവർത്തനമായ മുസ്ലിംകളുടെ അധഃപതനവും ലോകത്തിെൻറ നഷ്ടവും എന്ന കൃതിക്ക് അറബിയിൽനിന്നുള്ള മലയാള വിവർത്തന കൃതിക്കുള്ള പ്രഥമ സി.കെ. മുഹമ്മദ് അവാർഡ് റഹ്മാൻ മുന്നൂരിന് ലഭിച്ചു.

ഭാര്യ: പി.കെ. ഹഫ്സ. മക്കൾ: കാമിൽ നസീഫ്(ദോഹ), നശീദ(ക്ലിനിക്കൽ സൈക്കോളജിസ്റ്റ്), ആദിൽ നസീഹ്( യു.എ.ഇ), നസീബ് നസീം, സബാഹ്. മരുമക്കൾ: റംഷി, ഹസീബ് ചേളന്നൂർ, ജസ്ന. സേഹാദരങ്ങൾ: പരേതരായ പി.ടി. അബ്ദുല്ല മൗലവി, മമ്മദ്കുട്ടി, പാത്തുമ്മ, ഖദീജ. മയ്യത്ത് നമസ്കാരം വൈകീട്ട് നാലിന് പാഴൂർ ജുമഅത്ത് പള്ളി ഖബർസ്താനിൽ.

പരിഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന പി.ടി
പരിചയക്കാർ പി.ടിയെന്ന് വിളിക്കുന്ന റഹ്മാൻ മുന്നൂരിെൻറ വിയോഗത്തോടെ മലയാളത്തിലെതന്നെ അറബി, ഉർദു, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻകഴിയുന്ന അപൂർവ പ്രതിഭകളിൽ ഒരാളെയാണ് നഷ്ടമാകുന്നത്. അദ്ദേഹത്തിെൻറ പരിഭാഷകൾ മൂലകൃതിയുടെ ഭാഷയോടും ആശയത്തോടും അങ്ങേയറ്റം നീതി പുലർത്തിയിരുന്നു. കൂടാതെ, അവയിൽ പലതും കാലത്തെ അതിജീവിക്കുന്ന മികച്ച രചനകളാണെന്ന സവിശേഷത കൂടിയുണ്ട്. റഹ്മാൻ മുന്നൂര് വിവർത്തകനോ ഗ്രന്ഥകാരനോ മാത്രമല്ല പത്രപ്രവത്തകൻ,ഗാന രചയിതാവ്, നാടകകൃത്ത്, ഗവേഷകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു.

പത്രപ്രവർത്തന രംഗത്ത് മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിനിടയിൽ കേരള ജമാഅത്തെ ഇസ്ലാമിയുടെ മിക്ക പ്രസിദ്ധീകരണങ്ങളിലും എഡിറ്റോറിയൽ വിഭാഗത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ഇടക്കാലത്ത് സൗത്ത് വിഷൻ, ധർമധാര തുടങ്ങിയ ദൃശ്യമാധ്യമങ്ങളുടെ ചുമതലയും അദ്ദേഹം വഹിക്കുകയുണ്ടായി. പി.ടി നടത്തിയിരുന്ന ബോധനം ത്രൈമാസിക മലയാളത്തിലെ കിടയറ്റ ഗവേഷണ ജേണലായിരുന്നു. യശഃശരീരനായ പ്രമുഖ എഴുത്തുകാരൻ എൻ.പി. മുഹമ്മദ് അതിനെ അഭിനന്ദിക്കുകയുണ്ടായി.

ഐ.പി.എച്ച് എഡിറ്ററായിരിക്കെ ഔദ്യോഗികമായി ജോലിയിൽനിന്ന് പിരിഞ്ഞതിനുശേഷം കേരള ജമാഅത്തെ ഇസ്ലാമിയുടെ ചരിത്ര രചനയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ അസുഖബാധിതനായത് കാരണം അത് തുടരാനായില്ല. തസവ്വുഫിനെ കുറിച്ചടക്കം ഇസ്ലാമിക വിജ്ഞാന കോശത്തിൽ എഴുതിയ നിരവധി ലേഖനങ്ങളും പ്രബോധനത്തിൽ ഖുർആനിലെ 19 എന്ന സംഖ്യയെ കുറിച്ച് മുട്ടാണിശ്ശേരിൽ കോയാക്കുട്ടി മൗലവിയുമായി നടത്തിയ ദീർഘമായ സംവാദവും പി.ടിയിലെ ഗവേഷകനെ അടയാളപ്പെടുത്തുന്നതാണ്.

ഗാന രചയിതാവെന്ന നിലയിൽ യു.കെ. അബൂസഹ്ലയുടെ യഥാർഥ പിൻഗാമിയാണ് റഹ് മാൻ മൂന്നൂര്. ‘ഈ തമസ്സിന്നപ്പുറത്തൊരു വെളിച്ചമുണ്ടോ’, ‘പൂജാ പാട്ടുകളല്ല...’ തുടങ്ങിയവ അദ്ദേഹത്തിെൻറ ഹിറ്റുകളാണ്. മീഡിയ വൺ പതിനാലാം രാവ് റിയാലിറ്റി ഷോയിൽ പി.ടിയുടെ പല പാട്ടുകളും മത്സരാർഥികൾ ആലപിച്ചിരുന്നു. നാടകരചന രംഗത്ത് അബു വളയങ്കുളം സംവിധാനം ചെയ്ത് അവതരിപ്പിച്ച ‘മൗദൂദി’ ശ്രദ്ധേയമായിരുന്നു. പി.ടിയുടെ നാടകമോ സംഗീത ശിൽപമോ ഇല്ലാത്ത ഇസ്ലാമിയ കോളജ്, മദ്റസ പരിപാടികളൊന്നും ഒരു കാലത്തുണ്ടായിരുന്നില്ല.ചില ടെലിവിഷൻ പരിപാടികളുടെ തിരക്കഥയും പി.ടി തയാറാക്കിയിരുന്നു. അറബിയിൽ നിന്നുള്ള മലയാള വിവർത്തന കൃതിക്കുള്ള പ്രഥമ സി.കെ. മുഹമ്മദ് അവാർഡ് അദ്ദേഹത്തിനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalam newsmalayalam news onlinekerala online newsrahman munnur
News Summary - rahman munnur death- kerala news
Next Story