കസ്റ്റഡി മർദനം: നിഷാന്തിനിക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത
text_fieldsകോട്ടയം: തൊടുപുഴ എ.എസ്.പിയായിരിക്കെ ബാങ്ക് മാനേജറെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന പ രാതിയിൽ ഇപ്പോൾ വനിത ബറ്റാലിയൻ കമാൻഡൻറായ ആർ. നിഷാന്തിനിക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ തീരുമാനം. യ ൂനിയൻ ബാങ്ക് തൊടുപുഴ ശാഖ മാനേജറായിരുന്ന പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെയാണ് എ.എസ്.പിയായിരിക്കെ കസ്റ്റഡിയിെല ടുത്ത് മർദിച്ചത്. ബാങ്ക് മാനേജറുടെ പരാതിയിൽ വിവിധതലങ്ങളിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഇൻറലിജൻസ് എസ്.പിയായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ.വി. ജോർജും ഡി.ജി.പിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
നിഷാന്തിനിക്കെതിരായ പരാതി ശരിവെക്കുന്നതായിരുന്നു ഈ റിപ്പോർട്ടും. എന്നാൽ, ഇവർക്കെതിരെ തുടർനടപടിയൊന്നും ഉണ്ടായില്ല. പരാതിക്കാരൻ വീണ്ടും ഹൈകോടതിയെ സമീപിച്ചതോടെയാണ് വകുപ്പുതല നടപടിക്ക് ആഭ്യന്തര വകുപ്പ് തയാറായത്. നിശാന്തിനിയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരും കുറ്റക്കാരാണെന്ന് റിപ്പോർട്ടിലുണ്ട്. നാലുമാസത്തിനകം കേസിൽ തീര്‍പ്പുണ്ടാക്കണമെന്നായിരുന്നു കോടതി സർക്കാറിനു നൽകിയ നിർദേശം. ഇതനുസരിച്ചാണ് തുടർനടപടിക്ക് ആഭ്യന്തര വകുപ്പ് നടപടി ആരംഭിച്ചത്.
സംസ്ഥാന മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലയിൻറ് അതോറിറ്റിയും നിഷാന്തിനിക്കും പൊലീസുകാർക്കും എതിരെ നടപടിക്ക് ശിപാർശ നൽകിയിരുന്നു. ഇതിലും ആഭ്യന്തര വകുപ്പ് നടപടിക്ക് തയാറായില്ല. പിന്നീടിത് വിമർശനത്തിനും ഇടയാക്കി. നിഷാന്തിനിയെ രക്ഷിക്കാനുള്ള നീക്കമാണ് തുടക്കം മുതൽ ആഭ്യന്തരവകുപ്പിൽ അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.