ആർഷോക്ക് പങ്കില്ലാത്ത കാര്യത്തിൽ പ്രതിക്കൂട്ടിൽ നിർത്തേണ്ടതില്ല, വിദ്യ ചെയ്തത് അക്ഷന്തവ്യമായ തെറ്റ് -മന്ത്രി ബിന്ദു
text_fieldsതിരുവനന്തപുരം: മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആർഷോയുടെ കുറ്റമല്ലെന്നും സാങ്കേതിക പിഴവാണെന്നാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആർഷോയുടെ പേര് എങ്ങിനെ ജൂനിയർ വിദ്യാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെട്ടെന്ന് പരിശോധിക്കണം. പങ്കില്ലാത്ത കാര്യത്തിൽ അയാളെ പ്രതിക്കൂട്ടിൽ നിർത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യയാണ് ചെയ്തത് അക്ഷന്തവ്യമായ തെറ്റാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അതിന്റെ കുറ്റം അവരിൽ നിക്ഷിപ്തമാണെന്നും മന്ത്രി പറഞ്ഞു.
വിദ്യയുടെ പി.എച്ച്.ഡി പ്രവേശന വിഷയം സിൻഡിക്കേറ്റിന്റെ ലീഗൽ സബ് കമ്മിറ്റി അന്വേഷിക്കുന്നുണ്ട്. സംവരണം പാലിക്കപ്പെടേണ്ടതാണ്. കാലടി സർവകലാശാലയോട് ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.