Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടി സുനിയെ കൊല്ലാൻ...

കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ: സ്പെഷൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം തുടങ്ങി

text_fields
bookmark_border
കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ: സ്പെഷൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം തുടങ്ങി
cancel

തൃശൂർ: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഗുണ്ടാനേതാവ് കൊടി സുനിയെ ജയിലിൽ കൊലപ്പെടുത്താൻ പദ്ധതിയിട്ടുവെന്ന വെളിപ്പെടുത്തലിൽ സ്പെഷൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം തുടങ്ങി. കൊടി സുനിയും സഹതടവുകാരനും ജയിൽ സൂപ്രണ്ടിനും ഐ.ജിക്കും നൽകിയ പരാതി പൂഴ്ത്തിയെന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഉത്തരമേഖല ഐ.ജി വിനോദ്കുമാർ ജയിലിലെത്തി വിശദാംശങ്ങൾ ശേഖരിച്ചു.

അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് റഷീദും തീവ്രവാദ കേസ് പ്രതി അനൂപുമാണ് കൊലപാതകത്തിന് ക്വട്ടേഷൻ എടുത്തത്. പുറത്ത് നിന്നുള്ള സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് സംശയം.

സൂപ്രണ്ടിെൻറ മുറിയിലെ ചുമതലയിലുണ്ടായിരുന്ന റഷീദ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിൽ നിന്നും പല തവണ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജയിലിലിരുന്ന് കൊടി സുനിയും റഷീദും പുറത്തെ നിരവധി ക്വട്ടേഷൻ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഇടപ്പെട്ടതിെൻറ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.

ഇതാണ് ക്വട്ടേഷന് പിന്നിൽ സ്വർണക്കടത്ത് സംഘം തന്നെയാവുമെന്ന നിഗമനത്തിന് അടിസ്ഥാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodi suni
News Summary - Quotation to kill Kodi Suni: The Special Branch and the Jail Department have started an investigation
Next Story