തട്ടിയെടുത്ത പണം ഖത്തർ മ്യൂസിയം അതോറിറ്റിക്ക് കൈമാറി
text_fieldsകൊടുങ്ങല്ലൂർ: ഖത്തർ അമീറിെൻറ പൂർണകായ പ്രതിമ നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പറവൂർ പെരുവാരം സ്വദേശി മുളക്കൽ സുനിൽ മേനോൻ തട്ടിയെടുത്ത പണത്തിൽ നാല് കോടിയിലേറെ രൂപ ഖത്തർ മ്യൂസിയം അതോറിറ്റിക്ക് കൈമാറി. കേസ് ഒത്തുതീർക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് പണം കൈമാറ്റം. 7,60,000 അമേരിക്കൻ ഡോളർ (ഏകദേശം അഞ്ച് കോടി പതിനെട്ട് ലക്ഷം രൂപ) തട്ടിയെടുത്തുവെന്നാണ് പരാതി.
ഇതിൽ പ്രതി െചലവഴിച്ച 75 ലക്ഷം രൂപ ഡ്രാഫ്റ്റായി നേരത്തേ മ്യൂസിയം അതോറിറ്റിക്ക് നൽകിയിരുന്നു. ബാക്കി സംഖ്യയിലേക്ക് പ്രതി വിവിധ ബാങ്കുകളിൽ നിക്ഷേപിച്ച പണം നൽകാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് കൊടുങ്ങല്ലൂർ കോടതിയിൽ ഖത്തർ മ്യൂസിയം അതോറിറ്റി സമർപ്പിച്ച ഹരജി തള്ളിയിരുന്നു. കേസ് അന്വേഷണത്തിലാണെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് ഹരജി തള്ളിയത്. ഇതോടെ പ്രതിഭാഗം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതിയുടെ ഉത്തരവ് പ്രകാരമാണ് വിവിധ ബാങ്കുകളിലുള്ള സ്ഥിരം നിക്ഷേപങ്ങൾ മ്യൂസിയം അതോറിറ്റിക്ക് ട്രാൻസ്ഫർ ചെയ്ത് നൽകിയത്.
എസ്.ബി.െഎയിലുള്ള ഒരു കോടിയാണ് ഇനി കൈമാറാൻ അവശേഷിക്കുന്നത്. 50 ലക്ഷം വീതമുള്ള രണ്ട് സ്ഥിരം നിക്ഷേപമായാണ് എസ്.െഎ.ബിയിൽ ഒരു േകാടിയുള്ളത്. ഇത് കൈമാറാൻ നിയമോപദേശം കാത്തിരിക്കുകയാണ് ബാങ്ക്. ഇൗ പണം കൂടി കൈമാറി കഴിഞ്ഞാൽ ഖത്തർ മ്യൂസിയം അതോറിറ്റി കേസിൽ നിന്ന് പിൻമാറിയേക്കും. കേസ് ഒത്ത് തീർപ്പിലേക്ക് നീങ്ങിയതോടെ പ്രതിക്ക് ൈഹകോടതി ജാമ്യം നൽകിയിരുന്നു.
പ്രതിചേർത്ത പ്രതിയുടെ ഭാര്യക്കും ഹൈകോടതി ജാമ്യം നൽകിയിരുന്നു. ഖത്തർ മ്യൂസിയം അതോറിറ്റി സാമ്പത്തിക നിർവഹണ വിഭാഗം മേധാവിയും കോഴിക്കോട് സ്വദേശിയുമായ പുതിയോട്ടിൽ ഷെഫീക്ക് നൽകിയ പരാതിയെ തുടർന്നാണ് കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം തുടങ്ങിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.
മ്യൂസിയം അതോറിറ്റി ചെയർമാനായ ഖത്തർ അമീറിെൻറ സഹോദരിയുടെ ഇ-മെയിൽ വിലാസത്തിൽ നിന്ന് വ്യാജ ഇ-മെയിൽ അയച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. ഇൗ മെയിൽ ഹാക്ക് ചെയ്യാെതയാണ് കമ്പ്യൂട്ടർ വിദഗ്ധനായ പ്രതി ഇത് ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ കേസുമായി മുന്നോട്ട് പോകുന്നതിനെക്കാൾ പണം തിരിച്ചുപിടിക്കാനാണ് അതോറിറ്റി മുൻതൂക്കം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.