Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനുമതി നേടിയത്...

അനുമതി നേടിയത് ഹോട്ടല്‍ പണിയാൻ, കെട്ടിയത് റോപ് വേ; പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവി‍െൻറ റോപ് വേ പൊളിക്കണം

text_fields
bookmark_border
cheenkannippally
cancel
camera_alt

ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണക്ക് കുറുകെ നിര്‍മിച്ച റോപ് വേ (ഫയല്‍ ചിത്രം)

നിലമ്പൂർ (മലപ്പുറം): െറസ്റ്റാറൻറിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണക്ക് കുറുകെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ ഉത്തരവിട്ടു. പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാനാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയത്.

നിലമ്പൂര്‍ സ്വദേശി എം.പി. വിനോദി‍െൻറ പരാതിയിലാണ് നടപടി. അനുമതിയില്ലാതെയാണ് നിര്‍മാണമെന്ന് കണ്ടെത്തി നാലുവര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്ത് നടപടിയെടുക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കി. പഞ്ചായത്ത് സെക്രട്ടറി മൂന്നുമാസം സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല.

ഊര്‍ങ്ങാട്ടിരി ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കലക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഭാര്യാപിതാവ് സി.കെ. അബ്ദുല്ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍നിന്ന് റെസ്റ്റാറൻറ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ റോപ് വേ നിര്‍മിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മേയ് 18ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നല്‍കിയെങ്കിലും പൊളിച്ചുനീക്കാന്‍ നടപടിയുണ്ടായില്ല.

സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഓംബുഡ്സ്മാനെ സമീപിച്ചത്.

ഹൈകോടതി ഉത്തരവ് വന്ന് ഒരുവര്‍ഷവും മൂന്നുമാസം കഴിഞ്ഞിട്ടും സ്‌റ്റേ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാണ് പഞ്ചായത്ത് റോപ് വേ പൊളിക്കാതിരുന്നത്. പരാതിക്കാരന്‍ ഹൈകോടതി ഉത്തരവുകൂടി ഹാജരാക്കിയതോടെയാണ് ഓംബുഡ്‌സ്മാെൻറ ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV Anwarropeway
News Summary - P.V. Anwar MLA's father-in-law's ropeway should be demolished
Next Story