Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാനയിലോ കനാലിലോ...

കാനയിലോ കനാലിലോ അല്ലെന്ന് പി.വി അൻവർ; "വർമ്മസാറിനോട്‌ പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ"

text_fields
bookmark_border
കാനയിലോ കനാലിലോ അല്ലെന്ന് പി.വി അൻവർ; വർമ്മസാറിനോട്‌ പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ
cancel

കൊച്ചി: ഘാനയിലെ ജയിലിലാണെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി പി.വി അൻവർ എം.എൽ.എ. ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് അൻവർ മറുപടി നൽകിയിരിക്കുന്നത്.

ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിൽ പുതിയ ബിസിനസ് സംരഭത്തിന്‍റെ ഭാഗമായാണ് ഇപ്പോൾ ഉള്ളതെന്ന് അൻവർ പറയുന്നു. ഇതിന്‍റെ വിഡിയോയും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം

എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന

പ്രിയപ്പെട്ട ഊത്ത്‌ കോൺഗ്രസുകാരേ..

മൂത്ത കോൺഗ്രസുകാരേ..

നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്‌..

ആദ്യമേ പറയാമല്ലോ..

ഞാൻ കാനയിലും കനാലിലുമൊന്നുമല്ല..

ഇപ്പോളുള്ളത്‌ ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്.

ഇനി കാര്യത്തിലേക്ക്‌ വരാം..

രാഷ്ട്രീയം എന്റെ ഉപജീവന മാർഗ്ഗമല്ല..

അതിന്റെ പേരിൽ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.ജീവിതമാർഗ്ഗം ഏന്ന നിലയിൽ ഒരു പുതിയ സംരംഭവുമായി

ഇവിടെ എത്തിയതാണ്.പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക്‌ വിധേയമായി സർക്കാർ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്‌.നൂറോളം തൊഴിലാളികൾ ഒപ്പമുണ്ട്‌.

കൂടുതൽ വിശദമായി കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്‌..

(വീഡിയോ ആദ്യാവസാനം നിങ്ങൾ കാണണം.എങ്കിലേ പുതിയ തിരക്കഥകൾക്കുള്ള ത്രെഡ്‌ കിട്ടൂ.)

പൗഡർ കുട്ടപ്പന്മാർക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങൾക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്‌..

എല്ലാവരും അവിടൊക്കെ തന്നെ

കാണണം.

എന്നാൽ ശരി..

വർമ്മസാറിനോട്‌ പറഞ്ഞതേ

നിങ്ങളോടും പറയാനുള്ളൂ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.V Anwar
Next Story