പൊന്നാനിയില്‍ അന്‍വര്‍ 35000 വോട്ടിന് തോൽക്കുമെന്ന് സി.പി.എം റിപ്പോർട്ട്
text_fieldsമലപ്പുറം: പൊന്നാനിയില്‍ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. അന്‍വര്‍ 35000 വോട്ടിന് പരാജയപ്പെടുമെന്ന് സി.പി.എം മലപ്പുറം ജില്ല കമ്മിറ്റിയുടെ റിപ്പോർട്ട്. പി.വി. അന്‍വറിന് മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടാകും. തെരഞ്ഞെടു പ്പിന് ശേഷം ബൂത്ത് കമ്മിറ്റികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റിക്ക് റിപ് പോർട്ട് കൈമാറിയത്.
തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളില്‍ അന്‍വറിന് ഭൂരിപക്ഷം ലഭിക്കും. പൊന്നാനിയില്‍ 11000 വോട്ടാണ് ലീഡ് പ്രതീക്ഷിക്കുന്നത്. തവനൂരില്‍ 5000 വോട്ടും തൃത്താലയില്‍ 4000 വോട്ടും ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മലപ്പുറം മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 1,68,000 വോട്ടിെൻറ ഭൂരിപക്ഷമാണ് സി.പി.എമ്മിെൻറ കണക്ക്. തവനൂർ അടക്കമുള്ള നാല് നിയോജക മണ്ഡലങ്ങളില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ ഭൂരിപക്ഷം നേടും.
തിരൂരങ്ങാടിയില്‍ 22000, കോട്ടക്കലില്‍ 15000, തിരൂരില്‍ 12000, താനൂരില്‍ 6000 എന്നിങ്ങനെ വോട്ടിെൻറ ഭൂരിപക്ഷം ഇ.ടിക്ക് ലഭിക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ. എന്നാല്‍, ഇ.ടി ലീഡ് നേടുമെന്ന് സി.പി.എം പറയുന്ന താനൂരിലും തിരൂരിലും ഭൂരിപക്ഷം നേടുമെന്നാണ് പി.വി. അന്വറിെൻറ കണക്ക്. 2004 ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന സി.പി.എം പൊന്നാനി പിടിക്കണമെന്ന ലക്ഷ്യത്തോടെയാണ് നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ കളത്തിലിറക്കിയത്.
എന്നാൽ റിപ്പോർട്ട് സമർപ്പിച്ചെന്ന വാർത്തയിൽ വസ്തുതയില്ലെന്ന് ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് പ്രതികരിച്ചു. ഇത്തരത്തിലൊരു കണക്ക് മേൽകമ്മിറ്റിക്ക് കൈമാറിയിട്ടില്ല. പൊന്നാനിയിൽ വിജയപ്രതീക്ഷയിലാണ്. അത്തരത്തിലാണ് കമ്മിറ്റി വിലയിരുത്തിയതെന്നും മോഹൻദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.