Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുത്തുമലയിൽ ഒരു...

പുത്തുമലയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

text_fields
bookmark_border
Puthumala-Tragedy
cancel

കൽപറ്റ: വയനാട് പുത്തുമല ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുത്തുമലക്ക് മൂന്ന ു കിലോമീറ്റർ അകലെ സൂചിപ്പാറ ഏലവയലിന് സമീപം പാറയിടുക്കിൽ നിന്നാണ് പുരുഷന്‍റെ മൃതദേഹം കണ്ടെടുത്തത്. ആളെ തിരിച് ചറിഞ്ഞിട്ടില്ല.

ദുരന്തത്തില്‍പ്പെട്ട ആറു പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ ബന്ധുക്കള്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തുന്നത്. മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം ദുരന്ത ഭൂമിയിലെത്തിച്ചുണ്ട്.

നേരത്തേ, സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളിലെയും വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്.

മഴ മാറിനിൽക്കുന്നതിനാൽ 15 ഹിറ്റാച്ചി, നാലു മണ്ണുമാന്തി യന്ത്രങ്ങൾ, മൂന്നു ട്രാക്ടറുകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. എന്നാൽ, പലയിടങ്ങളിലും 10 മീറ്ററിലധികം ഉയരത്തിൽ ചളി അടിഞ്ഞു കിടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsheavy rains 2019Puthumala Flood Tragedy
News Summary - Puthumala Flood Tragedy: One Dead Body Found -Kerala News
Next Story