Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right17ാം വട്ടവും അവരെത്തി;...

17ാം വട്ടവും അവരെത്തി; പുണ്യവേലിന്‍റെ കട കാലിയാക്കി മടങ്ങി

text_fields
bookmark_border
17ാം വട്ടവും അവരെത്തി; പുണ്യവേലിന്‍റെ കട കാലിയാക്കി മടങ്ങി
cancel
camera_alt

ചൊക്കനാട് സൗത്ത് ഡിവിഷനിൽ കാട്ടാന പലചരക്ക് കട തകർക്കുന്നതിന്‍റെ സി.സി ടി.വി ദൃശ്യം. ഇൻസെറ്റിൽ കടയുടമ

പുണ്യവേൽ

അടിമാലി: മൂന്നാർ ചൊക്കനാട് സൗത്ത് ഡിവിഷനിലെ പലചരക്ക് കടതേടി കാട്ടാനക്കൂട്ടം എത്തിയത് 17തവണ. ഒരോതവണയും അരിയും ഗോതമ്പും അടക്കം പലചരക്ക് സാധനങ്ങൾ അകത്താക്കി കാട്ടാനകൾ മടങ്ങുമ്പോൾ കടയുടമ പുണ്യവേലിന് നഷ്ടമാകുന്നത് ആയിരങ്ങൾ.

ബുധനാഴ്ച പുലർച്ച മൂന്ന് കാട്ടാനകളാണ് എത്തിയത്. കടയുടെ മുൻഭാഗം തകർത്താണ് സാധനങ്ങൾ അകത്താക്കുന്നത്. ഒച്ചവെച്ചാലോ പടക്കംപൊട്ടിച്ചാലോ പിന്തിരിയില്ല. കട കാലിയാക്കുന്നതാണ് കണക്ക്.

ഒരാഴ്ചക്കിടെ രണ്ടുതവണ കട തകർത്തു. ഓരോ തവണയും ആനകൾ വന്ന് നാശം വിതക്കുമ്പോൾ പുണ്യവേൽ സഹായത്തിനായി വനംവകുപ്പിനെ സമീപിക്കും.എന്നാൽ, നഷ്ടപരിഹാരമായി ഒന്നും ലഭിക്കാറില്ല. കടംവാങ്ങിയാണ് സാധനങ്ങൾ വീണ്ടും എടുക്കുന്നത്.

മൂന്നാർ മാട്ടുപ്പെട്ടിയിൽ പടയപ്പ എന്ന ആനയാണ് വ്യാപാര സ്ഥാപനങ്ങളിൽ കയറുന്നത്. ശാന്തൻപാറയിൽ അരിക്കൊമ്പനും ചക്കക്കൊമ്പനും നാട്ടുകാർക്ക് ഭീഷണിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantsidukkipunyavel
News Summary - punyavel deeds helplessly; wild elephants emptied the shop 17 times
Next Story