പുന്ന നൗഷാദ് വധം: എസ്.ഡി.പി.ഐ പ്രവർത്തകൻ കാരി ഷാജിക്കായി ലുക്ക്ഔട്ട് നോട്ടീസ്
text_fieldsചാവക്കാട്: കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻറ് പുന്ന നൗഷാദിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രധാന പങ്കുണ്ടെന്ന് സംശയിക ്കുന്ന പുന്ന കാരി ഷാജി എന്ന അറയ്ക്കല്‍ വീട്ടില്‍ ജലാലുദ്ദീനെതിരെ (49) ലുക്ക്ഔട്ട് നോട്ടീസ്. കഴിഞ്ഞ മാസം 30ന് പുന്ന സെൻററിൽ നൗഷാദിനെയും മൂന്ന് യുവാക്കളെയും ആക്രമിക്കുമ്പോൾ കാരി ഷാജിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു.
നൗഷാദ് പുന്നയിലുള്ള കാര്യം ഇയാൾ മൊബൈൽ ഫോണിൽ അക്രമികളെ അറിയിച്ചുവെന്നും കൃത്യം കഴിഞ്ഞ് സംഘം പോകുന്നതിനിടെ തെന്നിവീണ ബൈക്ക് പിടിച്ചുയർത്തി സഹായിച്ചിരുന്നുവെന്നും ഇയാൾക്കെതിരെ ആരോപണമുണ്ടായിരുന്നു.
സംഭവത്തിനുപിന്നിൽ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന സൂചന ലഭിച്ചത് എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടിയായ ഷാജിയുടെ സാന്നിധ്യത്തെതുടർന്നാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച്ഓഫായിരുന്നു. യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച തൃശൂർ ഡി.ഐ.ജി ഓഫിസിലേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.