ചികിത്സക്കായി വന്നു; തെരുവിൽ ഒറ്റപ്പെട്ടു
text_fieldsപുനലൂർ: ആശുപത്രിയിലെത്തി തിരികെ പോകാനാകാതെ തെരുവിൽ ഒറ്റപ്പെട്ട വികലാംഗനായ വയോധികൻ ലക്ഷ്യത്തിലെത്താൻ നിരങ്ങി നീങ്ങിയത് അരക്കിലോമീറ്റർ. വഴിയരികിൽ കണ്ട പൊതുപ്രവത്തകൻ ഇടപെട്ടാണ് ഇയാളെ രഷിച്ചത്.
വനമധ്യേയുള്ള റോസ്മല സ്വദേശി മുഹമ്മദ് അലിക്കാണ് (80) ദിവസംമുഴുവൻ പാതയോരത്ത് കഴിയേണ്ടി വന്നത്. പലവിധ രോഗങ്ങൾ അലട്ടുന്ന ഇദ്ദേഹത്തിെൻറ ഒരുകാൽ വർഷങ്ങൾ മുമ്പ് മുറിച്ചുമാറ്റിയിരുന്നു. മറുകാലിന് സ്വാധീനവുമില്ല. കൈകളുടെ സഹായത്താൽ തറയിലൂടെ നിരങ്ങിയാണ് യാത്ര.
തിമിരത്തിന് ചികിത്സയും നടത്തുന്നുണ്ട്. ചികിത്സക്കായി ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് കുളത്തൂപ്പുഴയിലെ ആശുപത്രിയിൽ പോകാൻ വന്നതാണ്. റോസ്മലയിൽനിന്ന് വാഹനത്തിൽ ആര്യങ്കാവ് വഴി 30 കിലോമീറ്റർ അകലെയുള്ള കുളത്തൂപ്പുഴ എത്തി. ചികിത്സക്ക് ശേഷം മടങ്ങാനായി ആര്യങ്കാവിൽ എത്തിയപ്പോഴേക്കും സന്ധ്യയായി. പിന്നീട് റോസ്മലക്ക് പോകാൻ ബസ് ഇല്ലാത്തതിനാൽ ആര്യങ്കാവ് ക്ഷേത്രത്തിനടുത്ത് കടത്തിണ്ണയിൽ രാത്രി കഴിച്ചുകൂട്ടി. രാവിലെ റോസ്മലക്ക് പോകാൻ വാഹനം ഇെല്ലന്ന് അറിഞ്ഞതോടെ എത്താൻ പറ്റുന്ന ദൂരംവരെ നിരങ്ങിപ്പോകാൻ പുറപ്പെട്ടു. അരക്കിലോമീറ്റർ അകലെ തടി ഡിപ്പോയുടെ അടുത്തെത്തിയപ്പോൾ പൊതു പ്രവർത്തകനായ പളനികുമാറിെൻറ ശ്രദ്ധയിൽപ്പെട്ടു. റോസ്മലയിലേക്കുള്ള ഏതെങ്കിലും വാഹനത്തിൽ കയറി പോകാനാണ് ഇവിടെ വരെ നിരങ്ങിയെത്തിയതെന്ന് വയോധികൻ പറഞ്ഞു. പളനികുമാർ എത്തിച്ചു നൽകിയ ഉച്ചഭക്ഷണവും കഴിച്ച് ഇവിടെ തന്നെ വാഹനത്തിനായി കാത്തിരുന്നു.
വൈകുന്നേരമായിട്ടും ഇദ്ദേഹത്തിന് റോസ്മലക്ക് പോകാൻ കഴിഞ്ഞിെല്ലന്നറിഞ്ഞ പളനികുമാർ പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറിനെ വിവരം അറിയിച്ചു. ആർ.ഡി.ഒ അറിയിച്ചതനുസരിച്ച് ആദ്യം പഞ്ചായത്ത് പ്രസിഡൻറ് പ്രദീപ്കുമാർ വാഹനവുമായി വയോധികെൻറ അടുക്കൽ എത്തി. പിന്നാലെ തെന്മല എസ്.ഐയും സംഘവുമെത്തി. അവസാനം സന്ധ്യയോടെ പഞ്ചായത്ത് വാഹനത്തിൽ വയോധികനെ റോസ്മലയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.