വയോധികൻ മരിച്ചത് പട്ടിണി കിടന്ന്
text_fieldsപുൽപ്പള്ളി: പുൽപ്പള്ളിയിൽ വയോധികെൻറ മരണം പട്ടിണിയും രോഗവും കാരണമാണെന്ന സംശയം ബലപ്പെട്ടു. മരുന്നും ഭക്ഷണവും ലഭിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. പുൽപ്പള്ളി കതാവാക്കുന്ന് വേലായുധൻ ചെട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ ഞായറാഴ്ചയാണ് കണ്ടെത്തിയത്. മനോനില തെറ്റിയ ഭാര്യയും മകനും വയോധികെൻറ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് ഒരാഴ്ചയോളമാണ്.
25 സെൻറ് സ്ഥലം കുടുംബത്തിനുണ്ടെങ്കിലും വരുമാനം ലഭിച്ചിരുന്നില്ല. മകൻ ഗംഗാധരനും മരണപ്പെട്ട വേലായുധെൻറ ഭാര്യ അമ്മിണിയും വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. ലോക്ഡൗൺ തുടങ്ങിയതോടെ പണിയില്ലാതായി. മാനസിക പ്രശ്നങ്ങളും കുടുംബാംഗങ്ങളെ അലട്ടിയിരുന്നു.
ഒറ്റപ്പെട്ട നിലയിലാണ് കുടുംബം താമസിച്ചിരുന്നത്. പരിസരവാസികളുമായി ബന്ധം ഇല്ലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. കാലിൽ നീരു വന്നതിനെത്തുടർന്ന് ഒരു മാസമായി വേലായുധൻ ചെട്ടി വീട്ടിൽതന്നെയാണ് കഴിഞ്ഞിരുന്നത്. മരുന്നും ഭക്ഷണവും ലഭിച്ചിരുന്നില്ല.
രോഗികളും വയോജനങ്ങളുമുള്ള വീട്ടിലേക്ക് കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരോ സന്നദ്ധ സംഘടന പ്രവർത്തകരോ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.