Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുൽപ്പള്ളി ബാങ്ക്...

പുൽപ്പള്ളി ബാങ്ക് വായ്പത്തട്ടിപ്പ്: റിമാൻഡിലായ കെ.കെ. അബ്രഹാമിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്

text_fields
bookmark_border
kk abraham
cancel

കൽപറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. അബ്രഹാമിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) റെയ്ഡ്. ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച പരാതിയിലാണ് ഇ.ഡി പരിശോധന. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അബ്രഹാം നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിലാണ്. ഇതിനിടെയാണ് പുൽപ്പള്ളി മുണ്ടക്കൊല്ലിയിലെ വീട്ടിൽ ഇ.ഡിയുടെ റെയ്ഡ് നടക്കുന്നത്.

അബ്രഹാമിന്‍റെ ബിനാമിയായി അറിയപ്പെടുന്ന കൊല്ലപ്പള്ളി സജീവൻ, മുൻ ബാങ്ക് സെക്രട്ടറി കെ.ടി. രമാദേവി എന്നിവരുടെ വീട്ടിലും പരിശോധന നടത്താൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ കെ.കെ. അബ്രഹാമിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു. കെ.കെ. അബ്രഹാം അടക്കം പത്തു പ്രതികളാണ് വിജിലൻസ് പട്ടികയിലുള്ളത്.

ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവി, ഡയറക്ടര്‍മാരായിരുന്ന ടി.എസ്. കുര്യന്‍, ബിന്ദു തങ്കപ്പന്‍, സുജാത ദിലീപ്, വി.എം. പൗലോസ്, മണി പാമ്പനാല്‍, സി.വി. വേലായുധന്‍, ബാങ്ക് വായ്പ വിഭാഗം മേധാവിയായിരുന്ന പി.യു. തോമസ്, വായ്പ ഇടപാടുകളില്‍ ഇടനിലക്കാരനായിരുന്ന കൊല്ലപ്പള്ളി സജീവന്‍ എന്നിവരാണ് മറ്റു പ്രതികള്‍. 5.62 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ടിലുള്ളത്.

ബിനാമി ഇടപാടുകൾവഴി ധനാപഹരണവും വായ്പത്തട്ടിപ്പുമുൾപ്പെടെയുള്ള പരാതികളിൽ 2019ൽ വിജിലൻസ് അന്വേഷണം തുടങ്ങിയത്. ബാങ്കിന്റെ പരിധിവിട്ടും വായ്പ അനുവദിച്ചു. രജിസ്റ്റർ ചെയ്യാത്ത ഭൂമിക്ക് പവർ ഓഫ് അറ്റോണി പ്രകാരവും വായ്പ അനുവദിച്ചു. മൂല്യം കുറഞ്ഞ ഭൂമിക്ക് ഉയർന്ന മൂല്യം കാണിച്ച് രേഖകളുണ്ടാക്കി കൂടുതൽ തുക തട്ടിയെടുത്തു.

ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടന്നതായി കുറ്റപത്രത്തിലുണ്ട്. കെ.കെ. അബ്രഹാമിനെതിരായ തെളിവുകൾ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. മുമ്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ എട്ടര കോടിയോളം രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. നാലു വർഷം മുമ്പ് നടത്തിയ അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികളെ സംരക്ഷിക്കാനെന്ന ആരോപണമുയർന്നിരുന്നു.

ബാങ്കിൽ വായ്പത്തുക തിരിമറി നടത്തിയെന്ന പരാതിയിൽ കെ.കെ. അബ്രഹാം, സെക്രട്ടറി കെ.ടി. രമാദേവി എന്നിവർ റിമാൻഡിലാണ്. രണ്ടുപേരും നൽകിയ ജ്യാമാപേക്ഷ ബത്തേരി കോടതി തള്ളിയിരുന്നു. കേളക്കവല സ്വദേശികളായ പറമ്പക്കാട്ട് ദാനിയേലും ഭാര്യ സാറയും മുമ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി. ധനാപഹരണം, വഞ്ചന, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. വായ്പത്തട്ടിപ്പിനിരയായ കർഷകൻ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു.

Show Full Article
TAGS:Pulpally Bank loan fraudKK Abraham
News Summary - Pulpally Bank loan: ED raid at KK Abraham's house
Next Story