Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2017 8:14 AM GMT Updated On
date_range 31 Dec 2017 8:14 AM GMTപൊതുമേഖലാ സ്ഥാപനങ്ങൾക്ക് പെട്രോൾ പമ്പ് തുടങ്ങാം
text_fieldsbookmark_border
തിരുവനന്തപുരം: വരുമാനവർധന ലക്ഷ്യമിട്ട് സ്ഥലലഭ്യതയുള്ള പൊതുമേഖല സ്ഥാപനങ്ങൾക്ക് പെട്രോൾ പമ്പ് തുടങ്ങാൻ സർക്കാർ അനുമതി. പ്രധാനനിരത്തുകൾക്ക് സമീപത്തായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾക്ക് പമ്പ് തുടങ്ങാം. ഇതുസംബന്ധിച്ച നിബന്ധനകൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. പൊതുമേഖലയിലെ എണ്ണകമ്പനികൾക്ക് മാത്രമാണ് ഒൗട്ട്ലെറ്റ് അനുവദിക്കാൻ സ്ഥലമനുവദിക്കുക.ഇതുസംബന്ധിച്ച് കമ്പനികളിൽനിന്ന് അേപക്ഷ ക്ഷണിക്കും. മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി വാടകയിനത്തിലടക്കം ഏറ്റവും ലാഭകരമായ വ്യവസ്ഥകൾ മുന്നോട്ടുവെക്കുന്ന കമ്പനിക്ക് കരാർ നൽകും. ആറ് മാസത്തിനുള്ളിൽ പമ്പ് പ്രവർത്തനമാരംഭിക്കണം. പമ്പിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല കരാർ ലഭിക്കുന്ന എണ്ണകമ്പനിക്കാണ്. 20 വർഷത്തേക്കാണ് ഒൗട്ട്ലെറ്റിന് സ്ഥലം വിട്ടുനൽകുന്നത്.
അതാത് പൊതുമേഖല സ്ഥാപനത്തിെൻറ ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് പമ്പ് പ്രവർത്തിപ്പിക്കുകയെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. സമയാസമയങ്ങളിലെ ഇന്ധന വിലയനുസരിച്ചുള്ള കമീഷനും എണ്ണക്കമ്പനികൾ പൊതുമേഖല സ്ഥാപനത്തിന് നൽകണം. വരുമാനം കുറഞ്ഞവയും നഷ്ടത്തിലായവും അതേസമയം പ്രധാനപാതയോരങ്ങളിൽ മതിയായ സ്ഥലസൗകര്യങ്ങളിൽ പ്രവർത്തിക്കുന്നതുമായ നിരവധി പൊതുമേഖല സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. ഇവയുടെ സ്ഥലസൗകര്യം ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയാൽ വരുമാനവർധനവുണ്ടാകുമെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ. മുതൽമുടക്കില്ലാതെതന്നെ വരുമാനമുണ്ടാക്കാം. ഇൗ സാമ്പത്തികവർഷത്തിെൻറ ആദ്യപാദത്തിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 39 പൊതുമേഖല സ്ഥാപനങ്ങളില്‍ 10 എണ്ണമാണ് ലാഭത്തിലുള്ളത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 29 സ്ഥാപനങ്ങളുടെ മൊത്തവരുമാനം 176.48 കോടിയാണ്. നഷ്ടം 58.12 കോടിയും. നഷ്ടത്തിലുള്ളവയെ കൈപിടിച്ചുയർത്താൻ നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. അതേസമയം മുൻ വർഷങ്ങളെ അപേക്ഷിച്ച് നഷ്ടം 226.55 കോടിയില്‍നിന്ന് 160 കോടിയായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് സർക്കാറിെൻറ കണക്ക്.
അതാത് പൊതുമേഖല സ്ഥാപനത്തിെൻറ ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് പമ്പ് പ്രവർത്തിപ്പിക്കുകയെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. സമയാസമയങ്ങളിലെ ഇന്ധന വിലയനുസരിച്ചുള്ള കമീഷനും എണ്ണക്കമ്പനികൾ പൊതുമേഖല സ്ഥാപനത്തിന് നൽകണം. വരുമാനം കുറഞ്ഞവയും നഷ്ടത്തിലായവും അതേസമയം പ്രധാനപാതയോരങ്ങളിൽ മതിയായ സ്ഥലസൗകര്യങ്ങളിൽ പ്രവർത്തിക്കുന്നതുമായ നിരവധി പൊതുമേഖല സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. ഇവയുടെ സ്ഥലസൗകര്യം ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയാൽ വരുമാനവർധനവുണ്ടാകുമെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ. മുതൽമുടക്കില്ലാതെതന്നെ വരുമാനമുണ്ടാക്കാം. ഇൗ സാമ്പത്തികവർഷത്തിെൻറ ആദ്യപാദത്തിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 39 പൊതുമേഖല സ്ഥാപനങ്ങളില്‍ 10 എണ്ണമാണ് ലാഭത്തിലുള്ളത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 29 സ്ഥാപനങ്ങളുടെ മൊത്തവരുമാനം 176.48 കോടിയാണ്. നഷ്ടം 58.12 കോടിയും. നഷ്ടത്തിലുള്ളവയെ കൈപിടിച്ചുയർത്താൻ നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. അതേസമയം മുൻ വർഷങ്ങളെ അപേക്ഷിച്ച് നഷ്ടം 226.55 കോടിയില്‍നിന്ന് 160 കോടിയായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് സർക്കാറിെൻറ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story