Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മർ കോയ: ചെസിെൻറ...

ഉമ്മർ കോയ: ചെസിെൻറ ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
ഉമ്മർ കോയ: ചെസിെൻറ ഇന്ത്യൻ അംബാസഡർ
cancel
camera_alt????? ?????? ?????????? ????????????? ???????????? ???????????????????????????? ??.???. ????????????? (????????????????? ???????????)

കോഴിക്കോട്: ചെസിെൻറ വ്യാകരണ പുസ്തകത്തിൽ ‘കോയ ൈടബ്രേക്കിങ് സിസ്റ്റം’ എന്നൊ രു നിയമമുണ്ട്. പോയൻറുകൾ തുല്യമായാൽ എങ്ങനെ ജേതാവിനെ തീരുമാനിക്കുെമന്ന് പറയു ന്ന ഈ നിയമം പി.ടി. ഉമ്മർകോയ എന്ന അസാമാന്യ ചെസ് സംഘാടകനുള്ള അംഗീകാരമാണ്.
കോഴി ക്കോട് കുറ്റിച്ചിറയിൽ ജനിച്ച് ലോക ചെസിെൻറ അമരസ്ഥാനത്തേക്ക് കരുനീക്കിയ ഉമ് മർകോയയുടെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത് പ്രഗല്ഭനായ കായിക സം ഘാടകനെയാണ്.

കുറ്റിച്ചിറക്കടുത്ത് വാടിയിൽ പഴയതോപ്പിൽ ഉമ്മർകോയക്ക് ചെറുപ്പത്തിൽതന്നെ മാതാപിതാക്കളെ നഷ്ടമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടി ലോക ചെസ് ഫെഡറേഷെൻറ (ഫിഡെ) വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുയർന്ന ഉമ്മർകോയ ചെസിനെ ജനകീയമാക്കുന്നതിൽ പ്രധാനിയായിരുന്നു. 1981ൽ ഓൾ കേരള ചെസ് അസോസിയേഷെൻറ ജനറൽ സെക്രട്ടറിയായി ഉമ്മർകോയയെത്തുേമ്പാൾ അസോസിയേഷന് ചെസ് ബോർഡുകൾ പോലുമുണ്ടായിരുന്നില്ല. പിന്നീട് കേരള ചെസ് അസോസിയേഷന് വിലാസമുണ്ടാക്കികൊടുത്തു. അഖിലേന്ത്യ ചെസ് ഫെഡറേഷനെയും ഉയരങ്ങളിലെത്തിച്ചത് ഇദ്ദേഹമാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെസ് ക്ലബ് സ്ഥാപിച്ച് സംഘാടനം തുടങ്ങിയ ഉമ്മർകോയ പിന്നീട് ലോകത്തുടനീളം ചെസ് ചാമ്പ്യൻഷിപ്പുകൾക്ക് ചുക്കാൻ പിടിച്ചു.

കോഴിക്കോടിനെ രാജ്യത്തിെൻറ ചതുരംഗ തലസ്ഥാനമാക്കിയത് ഇദ്ദേഹമാണ്. 1985ൽ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ് നടത്തിയപ്പോൾ വിശ്വനാഥൻ ആനന്ദായിരുന്നു രണ്ടാം സ്ഥാനം നേടിയത്. 1987ൽ ആനന്ദിന് േലാകജൂനിയർ കിരീടം കിട്ടിയപ്പോൾ കോഴിക്കോട്ടാണ് രാജ്യത്ത് ആദ്യമായി സ്വീകരണമൊരുക്കിയത്. ആനന്ദുമായി ഏറെ അടുപ്പം പുലർത്തിയ ഉമ്മർകോയ അദ്ദേഹം ആദ്യമായി ലോകചാമ്പ്യനായപ്പോൾ ‘വിശ്വനാഥൻ ആനന്ദ്: ഫിഫ്റ്റീൻത് വേൾഡ് ചാമ്പ്യൻ’ എന്ന പുസ്തകം എഡിറ്റ് ചെയ്ത് പുറത്തിറക്കി.

1987ൽ കോയൻകോ ഇൻറർനാഷനൽ മാസ്റ്റേഴ്സ് ടൂർണമെൻറായിരുന്നു ഉമ്മർകോയ നാട്ടിൽ നടത്തിയ ആദ്യ വലിയ ടൂർണമെൻറ്. തൊട്ടടുത്ത വർഷം ഈ മത്സരം ഗ്രാൻറ്മാസ്റ്റേഴ്സ് ഇൻറർനാഷനൽ ടൂർണമെൻറായപ്പോൾ ലോകപ്രശസ്ത താരങ്ങൾ കോഴിക്കോട്ടെത്തി. 1990ൽ ഡൽഹിയിൽ ആദ്യ സൂപ്പർ ഗ്രാൻഡ് മാസ്റ്റർ ചാമ്പ്യൻഷിപ്പിനും ചുക്കാൻ പിടിച്ചു. രണ്ടുവട്ടം ലോക ജൂനിയർ ചാമ്പൻഷിപ്പും കോഴിേക്കാട്ട് നടത്തി. 1993ലും 98ലും നടന്ന ചാമ്പ്യൻഷിപ്പുകൾ വൻവിജയമായിരുന്നു. ‘ഗേറ്റ് കലക്ഷൻ’ തീരെയില്ലാത്ത ചെസ് ചാമ്പ്യൻഷിപ്പുകളെ വിജയത്തിലെത്തിച്ചത് ഉമ്മർകോയയുടെ സംഘാടനമികവായിരുന്നു.

നിരവധി ചാമ്പ്യൻഷിപ്പുകളിൽ റഫറിയും (ആർബിറ്റർ) ആയിരുന്നു അദ്ദേഹം. ഹൈദരാബാദിലും ഗുണ്ടൂരിലും ഉമ്മർകോയയുടെ പേരിൽ ചെസ് അക്കാദമികളുണ്ടായിരുന്നു. കോഴിക്കോട് അരീക്കാട്ട് താൽ ചെസ് അക്കാദമിക്ക് തുടക്കമിട്ടെങ്കിലും ചെസ് ഭരണരംഗത്ത് ചിലർ പിന്നിൽനിന്ന് കുത്തിയതോടെ അക്കാദമിയുടെ പ്രവർത്തനം നിലക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pt ummer koya
News Summary - pt ummer koya
Next Story