നടിക്കെതിരായ അക്രമം; പ്രതി രക്ഷപ്പെട്ടതിൽ നിർമാതാവിന് പങ്കില്ല -പി.ടി തോമസ്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി രക്ഷപ്പെട്ടതിൽ നിർമാതാവ് ആന്‍റോ ജോസഫിന് പങ്കില്ലെന്ന് പി.ടി തോമസ് എം.എൽ.എ. പൊലീസിന്‍റെയും സംവിധായകന്‍റെയും തന്‍റെയും മുന്നിൽവച്ചാണ് ആന്‍റോ സുനിയെ വിളിച്ചത്. അറസ്റ്റിലായ മാർട്ടിനാണ് സുനിയുടെ നമ്പർ നൽകിയതെന്നും എം.എൽ.എ പറഞ്ഞു.
സുനി ഫോണ്‍ എടുത്തയുടൻ ആന്‍റോ ജോസഫ് എ.സി.പിക്ക് ഫോണ്‍ കൈമാറി. എന്നാൽ എ.സി.പി ഹലോ എന്നു പറഞ്ഞ ഉടനെ സുനി ഫോൺ ബന്ധം വിച്ഛേദിച്ചെന്നു പി.ടി തോമസ് അറിയിച്ചു. അതേസമയം, നടിയെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷൻ സംഘമാണെന്ന മൊഴിയും പി.ടി. തോമസ് സ്ഥിരീകരിച്ചു.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍വറിനെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റുപ്രതികളുമായി അന്‍വര്‍ ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.