പൊലീസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പി.ടി. തോമസ്
text_fieldsകൊച്ചി: സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണങ്ങൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയെ മാറ്റിനിർത്തി സി.ബി.ഐ അന്വേഷിക്കണമെന്ന് പി.ടി. തോമസ് എം.എൽ.എ ആവശ്യപ്പെ ട്ടു. അതിസൂക്ഷ്മമായ സുരക്ഷ ഉപകരണമായ നോണ്‍ ലീനിയര്‍ ജങ്ഷന് ഡിറ്റക്ടര്‍ (എന്‍.എ ല്‍.ജെ.ഡി) വാങ്ങാന്‍ സെക്യൂരിറ്റി ഷോപ്പി ഇന്ത്യ എന്ന സ്ഥാപനത്തിനു നല്കിയ കരാറില്‍ കെല്‍ട്രോണ്‍ ഇടപെട്ടതോടെ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ഒരെണ്ണത്തിന് 8.91 ലക്ഷം രൂപ വീതം മൂന്നെണ്ണം വാങ്ങാനായിരുന്നു പദ്ധതി. കെല്‍ട്രോണ്‍ ഇടപെട്ടതോടെ ഒരെണ്ണത്തിെൻറ വില 35 ലക്ഷത്തോളമായി വർധിപ്പിച്ചു. ഒരു കോടിയിലേറെ രൂപക്കാണ് ഇവ വാങ്ങിയത്. െപാലീസിനു പോര്‍ട്ടബിള്‍ എക്സ്റേ സ്കാനര്‍ വാങ്ങാന്‍ കെല്‍ട്രോണ്‍ മുഖേന കരാര്‍ നല്കിയ കാപ്രികോര്പ് എന്ന സ്ഥാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിബന്ധനകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നവരല്ല. ലഖ്നോ ഹൈകോടതിയില്‍ കമ്പനിക്കെതിരെ കേസുണ്ട്.ബേബി കെയർ, ജനമൈത്രി പദ്ധതികളുടെ പേരിലും തട്ടിപ്പുണ്ട്. ബെഹ്റ അധികാരമേറ്റ 2016 മുതലുള്ള ഇടപാടുകള്‍ അന്വേഷിച്ചാല്‍ പൊലീസ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികള്‍ പുറത്തുവരും.
ഇടപാടുകളുമായി ബന്ധപ്പെട്ടു ഡി.ജി.പിയുടെ കൈവശമുള്ള യഥാര്‍ഥ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈകോടതി ഇടപെടണം. ഇല്ലെങ്കില്‍ രേഖകൾ തിരുത്താൻ സാധ്യതയുണ്ട്.
ഇതിനുള്ള മുന്നൊരുക്കമാണു പൊലീസ് ആസ്ഥാനത്തെ ഉന്നതതല കൂടിക്കാഴ്ചകൾ.
സംസ്ഥാന പൊലീസ് മേധാവിയുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത് എ.സി.എസ് എന്ന സ്വകാര്യ സ്ഥാപനത്തിൽനിന്നുള്ളയാളാണെന്നത് അതീവ രഹസ്യസ്വഭാവമുള്ള ഫയലുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നു.
കേരള പൊലീസിലെ ‘ഒറ്റുകാരൻ ദേവീന്ദര്‍ സിങ്’ ആരെന്നു വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.