Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇല്ലാത്ത ഒഴിവ്...

ഇല്ലാത്ത ഒഴിവ് റിപ്പോർട്ട് ചെയ്ത സംഭവം; പി.എസ്.സിക്ക് നൽകിയ രേഖയിലും വ്യാപക പിഴവുകൾ 

text_fields
bookmark_border
ഇല്ലാത്ത ഒഴിവ് റിപ്പോർട്ട് ചെയ്ത സംഭവം; പി.എസ്.സിക്ക് നൽകിയ രേഖയിലും വ്യാപക പിഴവുകൾ 
cancel

തിരുവനന്തപുരം: തൊഴിൽവകുപ്പിൽ റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇല്ലാത്ത ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ പി.എസ്.സിക്ക് സമർപ്പിച്ച രേഖകളിൽ വ്യാപക പിശകുകൾ. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഒഴിവുകളില്ലെന്ന് രേഖാമൂലം ലേബർ കമീഷണർ കത്ത് നൽകിയിട്ടും റിപ്പോർട്ട് ചെയ്യാനുള്ള ഉന്നത സമ്മർദത്തെ തുടർന്ന് തിരക്കുപിടിച്ച നടപടികളാണ് പിഴവിനിടയാക്കിയതെന്നാണ് വിവരം. 

തൊഴിൽവകുപ്പിലെ അസിസ്റ്റൻറ് േലബർ ഒാഫിസർ ഗ്രേഡ് -രണ്ട് (എ.എൽ.ഒ േഗ്രഡ്-രണ്ട് ) തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായുള്ള മാനദണ്ഡങ്ങൾ മറികടന്നുള്ള നടപടികളിലാണ് ഇൗ പിഴവുകൾ. 2017 ജൂലൈ 23ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു ധിറുതി പിടിച്ച നീക്കം. 2017 ജൂലൈ 22ന് രാത്രിയിൽ ഒഴിവ് റിപ്പോർട്ട് ചെയ്ത് പി.എസ്.സിക്ക്  നൽകിയ കത്തിൽ ‘നിയമനാധികാരി’ എന്ന കോളത്തിൽ ലേബർ കമീഷണർ എന്നതിനു പകരം സീനിയർ അഡ്മിനിസ്േട്രറ്റിവ് ഓഫിസർ എന്നാണ് ചേർത്തിരിക്കുന്നത്.

ഇത് വ്യവസ്ഥകൾക്കുവിരുദ്ധമാണ്. ഒഴിവ് നിലവിൽ വന്ന തീയതി എന്ന കോളത്തിൽ ഒഴിവ് വന്ന തീയതിക്കുപകരം, ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാറിൽനിന്ന് ലഭിച്ച കത്തിെൻറ തീയതിയും നമ്പറുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒഴിവു നിർദേശം പി.എസ്.സി അസാധുവാക്കാൻ മതിയായ കാരണങ്ങളാണിവ. കൂടാതെ, ഒഴിവു നിർദേശം നൽകിയ പ്രഫോർമയിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ട നിരവധി കോളങ്ങൾ ഒഴിച്ചിട്ടിട്ടുമുണ്ട്.  ഇ--മെയിൽ വഴി രാത്രി വൈകി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുവിവരം ജൂലൈ 24ന്  ഹാർഡ് കോപ്പിയായി പി.എസ്.സിക്ക് കൈമാറിയതായും രേഖകളിലുണ്ട്. 

 പി.എസ്.സി ചട്ടപ്രകാരം ഒരു തസ്തികയിലേക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യുമ്പോൾ വ്യക്തമായി ഒഴിഞ്ഞുകിടക്കുന്ന സ്വതന്ത്ര തസ്തികകൾ (സബ്സ്റ്റാൻറിവ് വേക്കൻസി) ഉണ്ടായിരിക്കണം. എന്നാൽ, ഇവിടെ ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം, അതായത് ജൂൈല 22ന്  അങ്ങനെയൊന്നുണ്ടായിരുന്നില്ല. വകുപ്പിൽ ആകെയുള്ള 102 എ.എൽ.ഒ േഗ്രഡ്-രണ്ട് തസ്തികയിലേക്ക്  സ്പെഷൽ റൂൾ വ്യവസ്ഥയനുസരിച്ച് 25 പേരെ പി.എസ്.സി മുഖേന നേരിട്ട് നിയമിക്കുകയും ശേഷിക്കുന്ന ഒഴിവുകളിലേക്ക് പ്രമോഷൻ വഴി വകുപ്പിലെ സീനിയർ ക്ലർക്കുമാരെ നിയമിക്കുകയാണ് ചെയ്തുവരുന്നത്. വകുപ്പിലെ യോഗ്യരായ മൂന്ന് സീനിയർ ക്ലർക്കുമാർക്ക് ഈ തസ്തികയിലേക്ക്  പ്രമോഷൻ നൽകുമ്പോൾ പി.എസ്.സി ലിസ്റ്റിൽനിന്ന് ഒരു ഉദ്യോഗാർഥിയെ (3:1 അനുപാതത്തിൽ) നേരിട്ട് നിയമിക്കുകയാണ് ചെയ്യുന്നത്. നേരിട്ടുള്ള നിയമനത്തിന് 2014 ജൂൈല 24ന് നിലവിൽ വന്ന റാങ്ക് പട്ടിക 2017 ജൂലൈ 23ന് അവസാനിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ഉന്നത സമ്മർദത്തെ തുടർന്ന് വഴിവിട്ട നീക്കങ്ങൾ നടന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckerala newsmalayalam newslabour departmentJOB VACCANCY
News Summary - PSC Vaccency Reporting issue-Kerala news
Next Story