Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോൺ കണ്ടെത്താൻ...

ഫോൺ കണ്ടെത്താൻ തുണച്ചത് സാേങ്കതികവിദ്യയും തന്ത്രവും

text_fields
bookmark_border
Kerala PSC
cancel

തിരുവനന്തപുരം: പി.എസ്‌.സി കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ് കേസിലെ നിർണായക തെളിവാ യ മൊബൈൽഫോൺ കണ്ടെത്തിയത് അന്വേഷണ സംഘത്തിെൻറ തന്ത്രപരമായ നീക്കങ്ങളാൽ. ബംഗളൂര ുവിലെ ഇതര സംസ്ഥാന തൊഴിലാളിയിൽനിന്ന് ഫോൺ കണ്ടെത്തിയത് ക്രൈംബ്രാഞ്ചും ഹൈടെക് സെല് ലും സംയുക്തമായി നടത്തിയ നീക്കത്തിലാണ്. കുടുംബാരോഗ്യ സർവേ നടത്താനെന്ന പേരിലാണ് ക്രൈംബ്രാഞ്ച് എസ്.ഐ അനൂപ്കൃഷ്ണയും ഹൈടെക് സെൽ എസ്.ഐ സ്റ്റാർമോൻ പിള്ളയും ഇതരസംസ്ഥാനക്കാരുടെ കോളനികളിൽ‌ ഫോണിനായി പരിശോധന നടത്തിയത്.

ഫോൺ നശിപ്പിച്ചെന്നായിരുന്നു പ്രതികളുടെ മൊഴി. എന്നാൽ, ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ പ്രതി പ്രവീൺ ഉപയോഗിച്ചിരുന്ന ഫോണിൽ രണ്ട് സിംകാർഡുകൾ പിന്നീട് ഉപയോഗിച്ചതായി ഹൈടെക് സെൽ കണ്ടെത്തി. തുടർന്ന്, ആദ്യ സിംകാർഡ് ഉപയോഗിച്ചയാളെ തിരിച്ചറിഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാൾ മറ്റൊരു ഇതരസംസ്ഥാന തൊഴിലാളിക്ക് ഇതിനകം ഫോൺ വിറ്റിരുന്നു. ഇയാളെ കണ്ടെത്താനായി നടത്തിയ തിരച്ചിലിലാണ് ഫോൺ ബംഗളൂരുവിലാണെന്ന് വ്യക്തമായത്. ഫോൺ നശിപ്പിക്കാൻ സാധ്യതയുണ്ടായിരുന്നതിനാൽ അന്വേഷണ സംഘം ഫോണിെൻറ ഉടമയായ ഇതരസംസ്ഥാന തൊഴിലാളിയെ നേരിട്ട് വിളിക്കാതെ ട്രൂ കോളർ വഴി ഇയാളുടെ ഫോട്ടോ ശേഖരിച്ചു.

തുടർന്ന്, ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി ബംഗളൂരു പൊലീസുമായി ബന്ധപ്പെട്ട് സഹായം ആവശ്യപ്പെട്ടു. പിന്നാലെ ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിൽ എത്തി. യശ്വന്ത്പൂർ എന്ന സ്ഥലത്തായിരുന്നു ഫോൺ ടവർ ലൊക്കേഷൻ. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് ഫോൺ ലൊക്കേഷൻ കാണിച്ചു. ആളെ തിരിച്ചറിഞ്ഞതോടെ ബംഗളൂരു പൊലീസിലെ കോൺസ്റ്റബിൾ വഴി ഫോണിൽ ബന്ധപ്പെട്ടു. ജോലിക്കാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കേരളത്തിൽ ജോലിക്ക് വന്നപ്പോഴാണ് ഫോൺ വാങ്ങിയതെന്ന് ഇയാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckerala newsmalayalam newsExamination scam
News Summary - PSC Scam issue-Kerala news
Next Story