പി.എസ്.സി പരീക്ഷ തട്ടിപ്പ്: പ്രതികളെ വീണ്ടും പരീക്ഷ എഴുതിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചു
text_fieldsതിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ര ണ്ട് പ്രതികളെ വീണ്ടും പരീക്ഷ എഴുതിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് ക്രൈംബ്രാഞ്ച് പിന്മാറി. ഇവരെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കും. കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നും 28 ഉം റാങ്കുകൾ നേടിയ കേസിലെ ഒന്നും മൂന്നും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവർക്ക് അതേ ചോദ്യപേപ്പർ നൽകി പരീക്ഷ നടത്താനായിരുന്നു തീരുമാനം. അതിന് അനുമതി തേടി കോടതിയിൽ അപേക്ഷയും സമർപ്പിച്ചിരുന്നു. എന്നാൽ,ആ അപേക്ഷ ക്രൈംബ്രാഞ്ച് ഇന്നലെ പിൻവലിച്ചു.
പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിലെ വിവരങ്ങൾ പുറത്തുവന്നത് പ്രതികൾക്ക് ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്. ഇൗ ചോദ്യങ്ങൾ ഉപയോഗിച്ച് വീണ്ടും പരീക്ഷ എഴുതാൻ അവർ തയാറെടുപ്പ് നടത്തിയതായാണ് വിലയിരുത്തൽ. എന്നാൽ, പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാൻ സമർപ്പിച്ച അപേക്ഷയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും. 2018 ജൂലൈ 22ന് പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയിൽ എസ്.എം.എസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തി എഴുതിയാണ് ഉന്നത റാങ്കുകൾ നേടിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.