Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എ.എസ്:...

കെ.എ.എസ്: ‘ബൈട്രാൻസ്ഫർ’ വിടാതെ പി.എസ്.സി

text_fields
bookmark_border
Kerala PSC
cancel

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിെൻറ സ്പെഷൽ റൂൾസിൽ സംവരണ അ ട്ടിമറി തിരുത്തിയിട്ടും ‘ബൈട്രാൻസ്ഫർ’ ഒഴിവാക്കാതെ പബ്ലിക് സർവിസ് കമീഷൻ. സർക് കാർ ജീവനക്കാരിൽനിന്ന് നേരിട്ട് നിയമനം നടത്തുന്ന രണ്ട്, മൂന്ന് ധാരകൾ നേരത്തേ ബൈട ്രാൻസഫറാക്കിയെങ്കിലും സംവരണ അട്ടിമറി പുറത്തുവന്നതോടെ നേരിട്ടുള്ള നിയമനമാക് കി. എന്നാൽ, ഇൗ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ പി.എസ്.സി വെബ്സൈറ്റിൽ ബൈട്രാൻസഫർ നിയമനം (സ്ഥാനക്കയറ്റം) വിഭാഗത്തിലാണ് കെ.എ.എസിെൻറ രണ്ടും മൂന്നും ധാരകളെ ഉൾപ്പെടുത്തിയത്.


ഭേദഗതി ചെയ്ത സ്പെഷൽ റൂൾസ് പ്രകാരം രണ്ട്, മൂന്ന് ധാരകൾ ബൈട്രാൻസ്ഫറല്ല. പി.എസ്.സി വിജ്ഞാപനത്തിൽ നേരിട്ടുള്ള നിയമനം എന്നു തന്നെയാണ് രേഖപ്പെടുത്തിയത്. രണ്ടാം ധാരയെ സർക്കാർ സർവിസിലെ പ്രബേഷൻ വിജയകരമായി പൂർത്തിയാക്കിയ അല്ലെങ്കിൽ സ്ഥിരാംഗങ്ങളായ ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം എന്നു തന്നെയാണ് പറയുന്നത്. മൂന്നാം ധാരയിലും സമാനമായി ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

എന്നാൽ, പി.എസ്.സി സൈറ്റിൽ ബൈട്രാൻസ്ഫർ വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്. സർവിസിലുള്ളവർ വൺടൈം രജിസ്ട്രേഷൻ നടത്തിയശേഷം അപേക്ഷിക്കാവുന്ന തസ്തികകളിലേക്ക് പോകുേമ്പാഴാണ് കെ.എ.എസ് രണ്ട്, മൂന്ന് ധാരകൾ ബൈട്രാൻസ്ഫർ കൂട്ടത്തിൽ വരുന്നത്. ഇതിൽ ആവശ്യമായ തിരുത്തൽ വരുത്താതെയാണ് പി.എസ്.സി അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചത്. തെറ്റായ വിധം ബൈട്രാൻസ്ഫർ പ്രയോഗം പിന്നീട് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഇടയാക്കുെമന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ജീവനക്കാർക്ക് കെ.എ.എസിൽ അപേക്ഷ സമർപ്പിക്കുന്നതിന് പ്രയാസം നേരിടുന്നതായും ഉദ്യോഗാർഥികൾക്ക് പരാതിയുണ്ട്. ഒരു വകുപ്പിൽനിന്ന് പ്രബേഷൻ പൂർത്തിയാക്കിയ ശേഷം മറ്റൊരു വകുപ്പിലേക്ക് മാറുകയും അവിടെ പ്രബേഷൻ പൂർത്തിയാകാതെ വരികയും ചെയ്യുന്നവർക്ക് അപേക്ഷ നൽകാൻ കഴിയുന്നില്ല. ഉദാഹരണമായി റവന്യൂ വകുപ്പിൽ എൽ.ഡി ക്ലർക്ക് തസ്തികയിൽ പ്രബേഷൻ പൂർത്തിയാക്കിയ ജീവനക്കാരൻ സെക്രേട്ടറിയറ്റ് അസിസ്റ്റൻറായി നിയമനം കിട്ടിശേഷം അവിടെ പ്രബേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ അേപക്ഷിക്കാൻ പ്രയാസം നേരിടുന്നു. എന്നാൽ, സ്പെഷൽ റൂൾസ് പ്രകാരം ഏതെങ്കിലും സർക്കാർ തസ്തികയിൽ പ്രബേഷൻ പൂർത്തിയാക്കിയാൽ മതിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckerala newskas
News Summary - psc-kas-bitransfer-kerala news
Next Story