Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്...

വയനാട് നിയമനതട്ടിപ്പ്: മുഖ്യപ്രതി അഭിലാഷിനെ പിരിച്ചുവിട്ടു

text_fields
bookmark_border
വയനാട് നിയമനതട്ടിപ്പ്: മുഖ്യപ്രതി അഭിലാഷിനെ പിരിച്ചുവിട്ടു
cancel

തിരുവനന്തപുരം: പി.എസ്.സിയെയും സർക്കാറിനെയും ഞെട്ടിച്ച വയനാട് ജില്ലയിലെ പി.എസ്. സി നിയമനതട്ടിപ്പിലെ പ്രധാനപ്രതി റവന്യൂ വകുപ്പിലെ സീനിയർ ക്ലർക്ക് അഭിലാഷ് എസ്. പ ിള്ളയെ സർക്കാർ സർവിസിൽനിന്ന് പിരിച്ചുവിട്ടു. സസ്െപൻഷനിലായ 2010 ഡിസംബർ ആറു മുത ലുള്ള മുൻകാല പ്രാബല്യത്തോടെയാണ് പിരിച്ചുവിടൽ.

അഭിലാഷ് സേവനത്തിൽ തുടരുന്ന ത് സർക്കാറിലും പി.എസ്.സിയിലുമുള്ള പൊതുജന വിശ്വാസത്തിന് കോട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ ിൽ പറയുന്നു.
കേസിൽ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് കെ. വിജയന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി.കെ. പ്രഭാവതി എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇവർ പിന്നീട് വിരമിച്ചു. ഇവരിൽ വിജയെൻറ പെൻഷനിൽ 50 ശതമാനം കുറവുവരുത്തി.

വ്യാജ വികലാംഗ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കലക്ടറേറ്റ് മുഖേന വികലാംഗ തസ്തികകളിൽ നിയമനം നടത്തുന്നെന്നും അഞ്ചൽ സ്വദേശികളായ കണ്ണൻ, ശബീനാഥ് എന്നിവർ ഇത്തരത്തിൽ നിയമനം നേടിയെന്നും ആരോപിച്ച് എച്ച്. സജിത് 2010 ഒക്ടോബർ ആറിന് നൽകിയ പരാതിയിലെ അന്വേഷണമാണ് നിയമന തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഉത്തരമേഖലാ വിജിലൻസ് ഡെപ്യൂട്ടി കലക്ടറാണ് അന്വേഷണം നടത്തിയത്. വ്യാജ ഉത്തരവുമായി ജോലിയില്‍ പ്രവേശിച്ച എട്ടു പേരെ പുറത്താക്കി.

സഹോദരങ്ങളായ ശബരീനാഥ് അഞ്ചുകുന്ന് വില്ലേജ് അസിസ്റ്റൻറായും കണ്ണൻ ബത്തേരി താലൂക്ക് ഓഫിസിലെ എല്‍.ഡി ക്ലര്‍ക്കായും ജ്യോതി മാനന്തവാടി താലൂക്ക് ഓഫിസിലെ എൽ.ഡി ക്ലര്‍ക്കായുമാണ് ജോലിയിൽ പ്രവേശിച്ചിരുന്നത്. കെ.വി. വിമല (വാളാട് വില്ലേജ് അസിസ്റ്റൻറ്)‍, പ്രേംജിത്ത് (പനമരം വില്ലേജ് അസിസ്റ്റൻറ്), ഗോപകുമാര്‍ (മാനന്തവാടി റിസർവേ അസി. ഡയറക്ടര്‍ ഓഫിസ്),സൂരജ് എസ്. കൃഷ്ണ (ബത്തേരി സർവേ സൂപണ്ട്ര് ഓഫിസ്) കെ.വി. ഷംസീറ (ബത്തേരി താലൂക്ക് ഓഫിസ്) എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റുള്ളവർ.

പി.എസ്.സി പ്രസിദ്ധീകരിച്ച എൽ.ഡി ക്ലർക്ക് റാങ്ക് പട്ടികയിൽ പേരില്ലാത്തതും കമീഷൻ നിയമന ശിപാർശ നൽകാത്തതുമായ ഇവരെ വയനാട് ജില്ല റവന്യൂ എസ്റ്റാബ്ലിഷ്മെൻറിൽ എൽ.ഡി ക്ലർക്ക്/വില്ലേജ് അസിസ്റ്റൻറ് തസ്തികയിൽ സൂപ്പർന്യൂമററി ആയി നിയനം നൽകിയെന്നാണ് കണ്ടെത്തിയത്. നിയമനം ശരിയെന്ന് തോന്നിക്കുംവിധം പി.എസ്.സി നിയമന ശിപാർശയടക്കം രേഖകൾ കൃത്രിമമായി തയാറാക്കിയും നിയമന ഫയലുകളിലെ യഥാർഥ വസ്തുതകൾ മൂടിവെച്ചും മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചെന്നും കണ്ടെത്തി.

നിയമനം നേടിയ വ്യക്തികളിൽ ജ്യോതിയൊഴികെ മറ്റ് ഏഴുപേരുടെ നിയമനങ്ങൾ പൊലീസ് വെരിഫിക്കേഷൻ കൂടാതെയും ചട്ടപ്രകാരം ആദ്യം െറഗുലർ തസ്തികയിൽ നിയമിച്ച് ക്രമപ്പെടുത്താതെയും നേരിട്ട് ക്രമീകരിച്ച് ഉത്തരവിറക്കുന്നതിന് അവസരമൊരുക്കി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് അഭിലാഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPSC Job Theftpsc kerala
News Summary - PSC Job Theft Man Terminated -Kerala News
Next Story