കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ്; മൂന്ന് ഇൻവിജിലേറ്റർമാരും പ്രതികൾ
text_fieldsതിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ് കേസിൽ മൂന്ന് സർക്കാർ ജീവനക്കാരെക്കൂടി പ്രതികളാക്കി. മുഖ്യപ്രതികൾ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലെ നിരീക്ഷകരായിരുന്ന രമാദേവി, മല്ലിക, അനീഷ് എബ്രഹാം എന്നിവരെക്കൂടി പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. ഇതിൽ അനീഷ് ക്ലർക്കും മറ്റുള്ളവർ അധ്യാപകരുമാണ്. ഇതോടെ പി.എസ്.സി പരീക്ഷ ക്രമക്കേട് കേസിലെ പ്രതികളുടെ എണ്ണം ഒമ്പതായി.
മുൻ സിവിൽ പൊലീസ് കോൺസ്റ്റബിൾ ഗോകുൽ, സഫീർ, പ്രവീൺ, യൂനിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവരാണ് അറസ്റ്റിലായ ആറു പ്രതികൾ. കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് കാരണം പ്രമുഖ പ്രതികൾക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
കെ.എ.പി നാലാം ബറ്റാലിയന് (കാസർകോട്) പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.