Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടപടികൾ ഇഴയുന്നു;...

നടപടികൾ ഇഴയുന്നു; െഎക്യമലയാള പ്രസ്ഥാനം വീണ്ടും സമരത്തിന്

text_fields
bookmark_border
kerala-psc.jpg
cancel
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട അ നുബന്ധനടപടികളിൽനിന്ന് സർക്കാറും പി.എസ്.സിയും പിന്നാക്കംപോകുന്നതായി ആരോപണം . തുടർനടപടികൾ വൈകുന്നതിനെതിരെ ഐക്യമലയാള പ്രസ്ഥാനം വീണ്ടും സമരത്തിനൊരുങ്ങുന ്നു. ഇതിെൻറ ആദ്യപടിയായി ഒക്ടോബർ എട്ടിന് മാതൃഭാഷാ അവകാശപ്രഖ്യാപന കൺവെൻഷൻ നടത്താനാണ് തീരുമാനം. സംയുക്ത സമരസമിതിയിലെ എല്ലാ സംഘടനകളെയും സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യ സംസ്ഥാന കൺവെൻഷനാണ് എട്ടിന് തിരുവനന്തപുരം എം.എൻ.വി.ജി ഹാളിൽ നടക്കുക. ഇതിന് ശേഷമാകും സമരപരിപാടികളെക്കുറിച്ച് ആലോചിക്കുക.

പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മലയാളത്തിൽ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിെൻറ പശ്ചാത്തലത്തിലാണ് ഈ മാസം 16ന് ഐക്യമലയാള പ്രസ്ഥാനത്തിെൻറ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി നടത്തിയ അവകാശസമരം താൽക്കാലികമായി നിറുത്തിവെച്ചത്. എന്നാൽ ഘട്ടംഘട്ടമായി അല്ലാതെ ഒറ്റയടിക്ക് എല്ലാ പി.എസ്.സി പരീക്ഷകളും മലയാളത്തിൽ ആക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പി.എസ്.സി. നിലവിൽ പ്ലസ് ടു യോഗ്യതയുള്ള പരീക്ഷകളെല്ലാം മലയാളത്തിലാണ് നടത്തുന്നതെങ്കിലും ബിരുദതലത്തിലെ പരീക്ഷകൾ ഇംഗ്ലീഷിലാണ്. സാങ്കേതികപദങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്യുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങളാണ് ഇക്കാര്യത്തിൽ പി.എസ്.സി ചൂണ്ടിക്കാട്ടുന്നത്.
കൂടാതെ സർവകലാശാലപരീക്ഷകൾ ഇംഗ്ലീഷിൽ നടത്തുമ്പോൾ പി.എസ്.സിക്ക് മാത്രം മലയാളം നിർബന്ധമാക്കാൻ കഴിയില്ലെന്നും പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.

ഈ ഘട്ടത്തിൽ പി.എസ്.സി ചെയർമാനെയും വൈസ് ചാൻസലർമാരെയും ഉൾപ്പെടുത്തി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. കൂടാതെ മലയാളത്തിൽ പരീക്ഷ നടത്തുന്നതിന് വിജ്ഞാനഭാഷാനിഘണ്ടു ഉണ്ടാക്കാന്‍ വിദഗ്ധസമിതി രൂപവത്കരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും ഇക്കാര്യത്തിലും തുടർചർച്ചകൾ ഉണ്ടായില്ല.

പരീക്ഷ മലയാളത്തിൽ നടത്തുമെന്ന് ഉറപ്പുനല്‍കിയ ശേഷം സര്‍ക്കാറും പി.എസ്.സിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാഗ്ദാന ലംഘനത്തിനാണ് ഭാവമെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വാർത്തക്കുറിപ്പിൽ പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് പരീക്ഷ മലയാളത്തിലാക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും ഇത് ഉദ്യോഗാർഥികളെ കൊഞ്ഞനംകാട്ടുന്നതിന് സമാനമാണെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc exam in malayalam
News Summary - psc exam in malayalam
Next Story