Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എ.എസ് വിജ്ഞാപന...

കെ.എ.എസ് വിജ്ഞാപന നടപടി ഒരു മാസത്തിനകം –പി.എസ്.സി ചെയർമാൻ

text_fields
bookmark_border
കെ.എ.എസ് വിജ്ഞാപന നടപടി ഒരു മാസത്തിനകം  –പി.എസ്.സി ചെയർമാൻ
cancel

ഇടുക്കി: കേരള അഡ്മിനിേട്രറ്റിവ് സർവിസിലേക്ക് (കെ.എ.എസ്) വിജ്ഞാപന നടപടി ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ. പി.എസ്.സി ജില്ല ഓഫിസിനായി കട്ടപ്പന നഗരസഭ വിട്ടുനൽകിയ സ്ഥലത്തിെൻറ ഉടമസ്ഥരേഖ കൈമാറ്റച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗാർഥികൾക്ക് ഉന്നത ജോലിക്ക് അവസരം ലഭ്യമാകുന്ന കെ.എ.എസ് യാഥാർഥ്യമാക്കാനുള്ള നടപടി വേഗത്തിൽ പൂർത്തിയാക്കി വരുകയാണ്. നഗരസഭ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് അത്യാധുനിക സജ്ജീകരണത്തോടെ കെട്ടിടം നിർമിക്കുമെന്ന് ചെയർമാൻ അറിയിച്ചു.

നഗരസഭ ചെയർമാൻ മനോജ് എം. തോമസ് ഉടമസ്ഥാവകാശരേഖ പി.എസ്.സി അംഗം പ്രഫ. ലോപ്പസ് മാത്യുവിന് കൈമാറി. അമ്പലക്കവലക്കു സമീപം അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന 20 സെൻറ് സ്ഥലമാണ് നഗരസഭ നൽകിയത്. 1984ൽ കട്ടപ്പന ആസ്ഥാനമായി ആരംഭിച്ച ജില്ല പി.എസ്.സി ഓഫിസ് പല കെട്ടിടങ്ങളിലായാണ് പ്രവർത്തിച്ചു വന്നിരുന്നത്.

പി.എസ്.സി അംഗം പി.കെ. വിജയകുമാർ, നഗരസഭ വൈസ് ചെയർപേഴ്സൻ രാജമ്മ രാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോയി വെട്ടിക്കുഴി, ലീലാമ്മ ഗോപിനാഥ്, ബെന്നി കല്ലുപുരയിടം, പി.എസ്.സി സെക്രട്ടറി സാജു ജോർജ് എന്നിവർ സംസാരിച്ചു. നഗരസഭ അധ്യക്ഷൻ മനോജ് എം. തോമസ് സ്വാഗതം പറഞ്ഞു. ജില്ല ഒാഫിസർ ഷെറീദ ബീഗം റിപ്പോർട്ട് അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskasmalayalam news
News Summary - Psc Chairman KAS-Kerala News
Next Story