പി.എസ്.സി നിയമനം: സർക്കാർവാദം കളവെന്ന് വിവരാവകാശരേഖ
text_fieldsതിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അഞ്ച് വർഷത്തിനിടെ 1,57,000 നിയമനങ്ങൾ പി.എസ്.സി മുഖേന നൽകി എന്ന അവകാശവാദം തെറ്റാണെന്ന് സർക്കാർ രേഖകൾ. 2016 ജൂൺ ഒന്നുമുതൽ 2021 ഫെബ്രുവരി 10 വരെ സ്പാർക്ക് വഴി പെർമനൻറ് എംേപ്ലായി നമ്പറും ശമ്പളവും നൽകിയത് 109585 പേർക്കാണ്. പുതിയതായി സർക്കാർ സർവിസിൽ വരുന്നവർക്കാണ് പെർമനൻറ് എംപ്ലോയി നമ്പർ (പെൻ) നൽകുന്നത്.
വിവരാവകാശ നിയമപ്രകാരം ആകെ 109585 പേർക്ക് നൽകിയ പെൻ നമ്പറിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 14389 നിയമനങ്ങളും ഉൾപ്പെടുന്നു. ആ നിയമനങ്ങൾ പി.എസ്.സി വഴി അല്ല. അപ്പോൾ പി.എസ്.സി വഴി അഞ്ച് വർഷം നൽകിയ നിയമനങ്ങളുടെ എണ്ണം വീണ്ടും കുറയും. മുഖ്യമന്ത്രി അവകാശപ്പെട്ട 157000 ശരിയായ കണക്കല്ല എന്ന് വിദ്യാഭ്യാസപ്രവർത്തകൻ എം. ഷാജർഖാന്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വെളിപ്പെടുത്തുന്നു.
സർക്കാർ അവകാശപ്പെട്ടതിലും 52585 എണ്ണം കുറവാണ് നിയമനങ്ങൾ. ഉദ്യോഗാർഥികൾ ആരോപിക്കുന്നതുപോലെ ഇത്രയും ഒഴിവുകൾ സർക്കാർ മരവിപ്പിക്കുകയോ അതല്ല നിയമനമെമ്മോ ലഭിച്ചിട്ടും നിയമന ഉത്തരവ് നൽകാതിരിക്കുകയോ ചെയ്യുകയാണ് ഉണ്ടായത്. ഇനി താഴ്ന്ന തസ്തികയിൽ സർവിസിലുള്ളവർ തന്നെ ഉയർന്ന മറ്റ് തസ്തികകളിൽ നിയമനം ലഭിച്ചാൽ പുതിയ 'പെൻ' ആവശ്യമില്ലാത്തതാണ് എണ്ണത്തിലെ വ്യത്യാസം എന്ന വാദവും ശരിയല്ല. അങ്ങനെ വന്നാൽ ആ താഴ്ന്ന തസ്തികകളിൽ പകരം പുതിയ നിയമനങ്ങൾ നടത്തണം. അപ്പോൾ ഏത് രീതിയിലായാലും 157000 പി.എസ്.സി നിയമനം നടെന്നങ്കിൽ സ്പാർക്ക് മുഖേന അത്രയുംതന്നെ പുതിയ 'പെൻ' സൃഷ്ടിക്കപ്പെടേണ്ടതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.